
ഓണവിപണിയിലേക്കായി ഓട്ടോ ഡ്രൈവർമാർ നടത്തിയ പൂകൃഷി നശിപ്പിച്ചെന്ന് പരാതി. 350 ചെണ്ടുമല്ലി ചെടികളാണ് അജ്ഞാതർ നശിപ്പിച്ചത്. ഇതുസംബന്ധിച് ഓട്ടോ ഡ്രൈവർമാർ കോട്ടായി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇവർ 50 സെന്റ് വസ്തു പാട്ടത്തിനെടുത്ത് പൂകൃഷിയും പച്ചക്കറി കൃഷിയും ചെയ്തിരുന്നു.
ഇത്തവണയും പൂകൃഷി നടത്താനായിരുന്നു ആലോചന. ഈ കൃഷിയാണ് സാമൂഹ്യ വിരുദ്ധർ ഇന്നലെ രാത്രി നശിപ്പിച്ചത്. രണ്ടരമാസമായി തൈകൾ പരിപാലിച്ചു വരുന്നു. ഒരു ചെടിക്ക് എട്ട് രൂപ വെച്ചാണ് വാങ്ങിയത്. 350 ചെടികളാണ് അരിവാൾ കൊണ്ട് വെട്ടി നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വീണുകിട്ടുന്ന സമയത്ത് പരിപാലിച്ചാണ് ചെടികളെ ഇത്രയും വളർത്തിയെടുത്തതെന്ന് ഓട്ടോഡ്രൈവർമാർ പറയുഞ്ഞു. ഈ ക്രൂരത ആര് ചെയ്തെന്ന് അറിയണമെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഓട്ടോ ഡ്രൈവർമാർ പറയുഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.