24 April 2024, Wednesday

Related news

March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023
September 4, 2023
August 12, 2023

കീവിലെ കര്‍ഫ്യൂ പിന്‍വലിച്ചു: ഏകോപനത്തിനായി ഇന്ത്യന്‍ കേന്ദ്ര മന്ത്രിമാര്‍ ഉക്രെയ്നിലേക്ക്

Janayugom Webdesk
കീവ്
February 28, 2022 12:32 pm

ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലെ കര്‍ഫ്യു പിന്‍വലിച്ചു. എത്രയും വേഗം റെയില്‍വേ സ്റ്റേഷനിലേക്ക് നീങ്ങാന്‍ ഇന്ത്യക്കാരോട് എംബസി നിര്‍ദേശിച്ചു. രക്ഷാദൗത്യത്തിന് ഉക്രെയ്ന്‍ പ്രത്യേക ട്രെയിനുകള്‍ തയാറാക്കിയിട്ടുണ്ട്. മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ് കീവിലുള്ളത്. നേരത്തെ, കീവിൽ നിന്നും ട്രെയിൻ മാർഗം യുക്രെയ്ന്‍റെ പടിഞ്ഞാറൻ മേഖലകളിലേക്ക് മാറാൻ ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഉക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിനായുള്ള ഏകോപനം നടത്തുന്നതിന് കേന്ദ്രമന്ത്രിമാര്‍ നേരിട്ട് ഇടപെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ്പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജ്ജു, വി.ജെ.സിംഗ് എന്നിവരാണ് ഉക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന നാല് രാജ്യങ്ങളിലേക്ക് പോകുന്നത്. അതിർത്തികളിൽ ഇനിയും 3,000ത്തോളം പേർ കുടുങ്ങി കിടക്കുകയാണ്. ‌ അതേസമയം, കീവിലുള്ളവരോട് ട്രെയിനുകളിൽ പടിഞ്ഞാറൻ അതിർത്തികളിലേക്ക് പോകാൻ എംബസി നിർദേശം നൽകിയിരുന്നു. എന്നാൽ അവർക്ക് ഇപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

Eng­lish Sum­ma­ry: Cur­few lift­ed in Kiev: Indi­an Union min­is­ters trav­el to Ukraine for coordination

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.