നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന വേഗത്തിലാക്കാൻ പൊലീസ് കോടതിയിലേക്ക് . ഈ ആവശ്യം ഉന്നയിച്ച് പൊലീസ് നാളെ കോടതിയെ സമീപിക്കും. രാസഫലം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സംസ്ഥാന ഫോറൻസിക് ലബോറട്ടറിക്ക് കത്ത് നൽകിയിരുന്നു . ലബോറട്ടറി ചീഫ് കെമിക്കൽ എക്നാസാമിനർ,പത്തോളജി വിഭാഗം മേധാവി എന്നിവർക്കാണ് പൊലീസ് കോടതി മുഖാന്തരം നോട്ടീസ് നൽകുക.
ഈ റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളു. സാധാരണ ഈ റിപ്പോർട്ടുകൾക്ക് ഒരുമാസം വരെ കാലതാമസമുണ്ടാകും. കുടുംബാംഗങ്ങളുടെ രണ്ടാം മൊഴിയെടുപ്പും ഉടൻ നടന്നേക്കും. ഈ മാസം ഒൻപതിനാണ് ഗോപൻ മരിച്ചത്. മരണം നടന്നത് പകൽ 11ന് ആയിരുന്നിട്ടും ബന്ധുക്കളെയോ സമീപവാസികളേയോ അറിയിക്കാതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് മരണം ചർച്ചയായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.