ഡൽഹി കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. കലാപമുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. കലാപം വലിയ തോതിൽ നാശനഷ്ടമുണ്ടാക്കിയ ഇടങ്ങളില്‍ ജന ജീവിതം സാധാരണ നിലയിലേക്കെത്തുകയാണ്. കടകള്‍ തുറന്നു.
കലാപ മേഖലയില്‍ പത്തുമണിക്കൂര്‍ നേരത്തേക്ക് നിരോധനാജ്ഞയ്ക്ക് ഇളവ് നല്‍കി. 82 പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും ഹെഡ്കോണ്‍സ്റ്റബിള്‍ രത്തല്‍ ലാല്‍ ഉള്‍പ്പെടെ 21 പേര്‍ വെടിയേറ്റാണ് മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇന്ന് നടത്തിയ വ്യാപക പരിശോധനയില്‍ നാടന്‍ തോക്കുകളും മാരകായുധങ്ങളും വന്‍തോതില്‍ പിടിച്ചെടുത്തു. നിലവില്‍ 514 പേരെയാണ് പോലീസ് കലാപവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ കമ്മീഷണറായ എസ് എന്‍ ശ്രീവാസ്തവയെ ഡല്‍ഹി പൊലീസിന്റെ തലവനായി നിയമിച്ചു. കലാപം നിയന്ത്രിക്കാന്‍ സിആര്പിഎഫില്നിന്നു അദ്ദേഹത്തെ ക്രമസമാധാനപാലത്തിന്റെ സ്പെഷല്‍ കമ്മീഷണറായി ആഭ്യന്തര മന്ത്രാലയം നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് മേധാവിയായുള്ള നിയമനം. വ്യാഴാഴ്ച വിരമിച്ച അമൂല്യ പട്നായിക്കിനു പകരക്കാരനായാണ് നിയമനം.
English Summary; Delhi riots: Death toll touches 42
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.