വിഖ്യാത സാഹിത്യകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥയും രണ്ട് ദളിത് എഴുത്തുകാരുടെ രചനകളും ഇംഗ്ലീഷ് സിലബസിൽ നിന്ന് ഡൽഹി സർവകലാശാലയുടെ മേൽനോട്ട സമിതി ഒഴിവാക്കി.ഡൽഹി യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിലിലെ 15 അംഗങ്ങൾ മേൽനോട്ട സമിതിയുടെ തീരുമാനത്തെ എതിർക്കുകയും പ്രവർത്തനങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
ദളിത് എഴുത്തുകാരായ ബാമയുടെയും സുകർത്താരിണിയുടെയും കൃതികൾ നീക്കം ചെയ്യാൻ മേൽനോട്ടസമിതി ആദ്യം തീരുമാനിച്ചെന്നും അവരുടെ സൃഷ്ടികൾക്ക് പകരം സവർണ എഴുത്തുകാരിയായ രമാബായിയുടെ രചന സിലബസിൽ ഉൾക്കൊള്ളിച്ചുവെന്നുമാണ് അക്കാദമിക് കൗൺസിൽ അംഗങ്ങൾ പറയുന്നത്.ഗോത്രവർഗ സ്ത്രീയെക്കുറിച്ച് മഹാശ്വേതാദേവി എഴുതിയ ദ്രൗപതി എന്ന കഥ നീക്കം ചെയ്യാനും ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിനോട് സമിതി ആവശ്യപ്പെട്ടുവെന്നും അക്കാദമിക് കൗൺസിൽ അംഗങ്ങൾ പറഞ്ഞു.
ദളിതർ, ആദിവാസികൾ, സ്ത്രീകൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നിവരുടെ പ്രാതിനിധ്യത്തിനെതിരെ മേൽനോട്ട സമിതി എപ്പോഴും മുൻവിധിയോടെ പെരുമാറുന്നെന്നും സിലബസിൽ നിന്ന് അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങളെല്ലാം നീക്കം ചെയ്യാനുള്ള സംഘടിത ശ്രമങ്ങളാണ് നടക്കുന്നതെന്നും അക്കാദമിക് കൗൺസിൽ അംഗങ്ങൾ പറഞ്ഞു. മേൽനോട്ട സമിതിയുടെ വിവേചന നടപടിക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.
english summary;Delhi University Syllabus excluding Dalit texts
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.