പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തിന്റെ ഫോട്ടോകൾ എടുക്കാനെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോ ജേർണലിസ്റ്റ് അനിന്ദ്യ ചദോപാധ്യായ്. സ്റ്റേഷനിൽ വന്നിറങ്ങിയ ഉടനെ തന്നെ താങ്കൾ ഹിന്ദുവാണോ മുസ്ലീമാണോ എന്നതായിരുന്നു മാധ്യമ പ്രവർത്തകന് നേരെ ഉയർന്നത്. മതത്തിന്റെ പേരിൽ ഇത്രയും ഭീകരമായ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.മൗജ്പൂറിലെ മെട്രോസ്റ്റേഷനിലെത്തിയപ്പോഴാണ് മതത്തിന്റെ പേര് പറഞ്ഞ് ഒരുകൂട്ടം യുവാക്കൾ ഈ അതിക്രമം കാണിച്ചത്.
അനിന്ദ്യ ചദോപാധ്യായയുടെ അനുഭവക്കുറിപ്പ് ഇങ്ങനെ
സ്റ്റേഷനില്‍ എത്തിയ ഉടനെ ഫോട്ടോ ജേണലിസ്റ്റാണെന്ന് മനസിലാക്കിയ ഒരു ഹിന്ദുസേന പ്രവര്‍ത്തകന്‍ നെറ്റിയില്‍ തിലകം ചാര്‍ത്തിത്തന്നുകൊണ്ട് ’ ഇത് നിങ്ങളുടെ ജോലി എളുപ്പമാക്കുമെന്ന് പറഞ്ഞു. ‘നിങ്ങളും ഒരു ഹിന്ദുവാണ് സഹോദരാ എന്തിനാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. എന്നാണ് അയാള്‍ പറഞ്ഞത്. 15 മിനിറ്റുകള്‍ക്ക് ശേഷം ഇരു വിഭാഗവും തമ്മില്‍ കല്ലേറ് തുടങ്ങി. ഒരു വശത്ത് ‘മോദി.. മോദി’ എന്ന മുദ്രാവാക്യമായിരുന്നു. പരിസരത്ത് കറുത്ത പുക ആകാശത്തേക്ക് പ്രവഹിക്കുന്നു. കത്തി നശിക്കുന്ന കെട്ടിടത്തിനടുത്തേക്ക് ഫോട്ടോ എടുക്കാനായി പോവുകയായിരുന്ന എന്നെ ശിവ മന്ദിരത്തിന് മുന്നിലുള്ള കുറച്ചുപേര്‍ തടഞ്ഞുനിര്‍ത്തി. നിങ്ങളും ഒരു ഹിന്ദുവാണ്.. എന്തിന് അങ്ങോട്ട് പോകുന്നു..? ഹിന്ദു ഉണര്‍ന്നിരിക്കുന്ന സമയമാണിത്. ‑അവരില്‍ ഒരാള്‍ പറഞ്ഞു. ബാരിക്കേഡുകള്‍ മറികടന്ന് ഫോട്ടോയെടുക്കാന്‍ ചെന്ന എന്നെ മുളവടികളുമായെത്തിയ കുറച്ചാളുകള്‍ വളഞ്ഞു. എന്റെ ക്യാമറ തട്ടിപ്പറിക്കാനും അവര്‍ ശ്രമിച്ചു. എന്നാല്‍ കൂടെയുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ സാക്ഷി ചന്ദ് അവര്‍ക്ക് മുന്നിലേക്ക് വന്ന് എന്നെ തൊട്ടുപോകരുതെന്ന് ഭീഷണിപ്പെടുത്തിയതോടെ അവര്‍ പിന്‍വലിഞ്ഞെന്നും അനിന്ദ്യ പറഞ്ഞു.
ഭീകരത അവിടെയും അവസാനിച്ചില്ല… നേരത്തെ വളഞ്ഞ ആക്രമികള്‍ വീണ്ടും പിന്തുടരാന്‍ തുടങ്ങി. അവരിലൊരാള്‍ എന്നെ തടഞ്ഞുനിര്‍ത്തി, ‘നിങ്ങള്‍ അതിരുകടക്കുന്നു… ആരാണ് നീ.. ഹിന്ദുവോ അതോ മുസ്ലിമോ എന്ന് പറഞ്ഞ് അയാളും സംഘവും എന്റെ പാന്റ്സ് അഴിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ‘ഞാന്‍ ഒരു ഫോട്ടോഗ്രാഫറാണെന്ന് കൈകൂപ്പിക്കൊണ്ട് അപേക്ഷിച്ചു. അല്‍പനേരം കൂടി ഭീഷണിപ്പെടുത്തി അവര്‍ എന്നെ വെറുതെ വിട്ടു ‑അദ്ദേഹം പറഞ്ഞു.
എങ്ങനെയെങ്കിലും സ്ഥലം കാലിയാക്കണമെന്ന വ്യഗ്രതയില്‍ ഓഫീസ് വാഹനം തിരഞ്ഞെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഒടുവില്‍ ഒരു ഓട്ടോറിക്ഷ പിടിച്ച് ഓഫീസിലേക്ക് പോവുകയായിരുന്നു. എന്നാല്‍ ഓട്ടോയുടെ മുമ്ബില്‍ നല്‍കിയ പേര് കലാപകാരികളില്‍ നിന്ന് വീണ്ടും അപകടം ക്ഷണിച്ചുവരുത്തുമെന്ന് എനിക്ക് തോന്നി.. വൈകാതെ അത് സംഭവിച്ചു…! നാല് പേര്‍ ഞങ്ങളെ തടഞ്ഞുനിര്‍ത്തി. കോളറില്‍ പിടിച്ചുവലിച്ച് എന്നെയും ഡ്രൈവറേയും പുറത്തിറക്കി. ഞാനൊരു മാധ്യമപ്രവര്‍ത്തകനാണെന്നും ഓട്ടോ റിക്ഷാ ഡ്രൈവര്‍ നിരപരാധിയാണെന്നും പറഞ്ഞ് അപേക്ഷിച്ചതിനാലാണ് വെറുതെവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
English Summary: Delhi violence experience by toi photojournalist
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.