11 November 2025, Tuesday

Related news

November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 9, 2025
November 7, 2025
November 7, 2025
November 7, 2025
November 7, 2025

ഞങ്ങൾ എത്ര മണിക്കൂറാണ് ഉറങ്ങുന്നതെന്ന് അറിയാമോ?; അഭിഭാഷകയോട് ആരാ‌‌ഞ്ഞ് സുപ്രീംകോടതി ജഡ്ജി

Janayugom Webdesk
ന്യൂഡൽഹി
September 24, 2025 6:39 pm

അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്. തങ്ങളുടെ ജോലിഭാരത്തെക്കുറിച്ച് ഓർമ്മിപ്പിച്ച ജഡ്ജി, “ഒരാളെ തൂക്കിലേറ്റാൻ പോകുന്നില്ലെങ്കിൽ, ഈ കേസ് ഇന്ന് പരിഗണിക്കില്ല” എന്ന് തുറന്നടിച്ചു.
രാജസ്ഥാനിൽ വായ്പ കുടിശ്ശികയെ തുടർന്ന് വീട് ലേലം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട കേസ് അടിയന്തരമായി പരിഗണിക്കണമെന്നാണ് അഭിഭാഷകയായ ശോഭ ഗുപ്ത ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. “ജഡ്ജിമാരുടെ അവസ്ഥ നിങ്ങൾക്ക് മനസ്സിലാകില്ല. ഞങ്ങൾ എത്ര മണിക്കൂറാണ് ജോലി ചെയ്യുന്നതെന്നും ഉറങ്ങുന്നതെന്നും നിങ്ങൾക്ക് അറിയാമോ? ആരുടെയെങ്കിലും സ്വാതന്ത്ര്യം അപകടത്തിലല്ലെങ്കിൽ ഈ കേസ് ഇന്ന് പരിഗണിക്കില്ല,” ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. 

അഭിഭാഷക വീണ്ടും ആവശ്യം ആവർത്തിച്ചപ്പോൾ, ലേല നോട്ടീസ് എപ്പോഴാണ് ലഭിച്ചതെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ ആഴ്ചയാണ് നോട്ടീസ് ലഭിച്ചതെന്നും, കുടിശ്ശിക തുക ഇതിനകം അടച്ചുതീർത്തതാണെന്നും അഭിഭാഷക മറുപടി നൽകി. ഒടുവിൽ, ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് കേസ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ, ചീഫ് ജസ്റ്റിസിൻ്റെ കോടതിക്ക് മുമ്പാകെ ഒരു കേസും പരാമർശിക്കാൻ മുതിർന്ന അഭിഭാഷകർക്ക് അനുവാദമില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് കേസുകൾ പരിഗണിക്കുന്നതിൽ കൂടുതൽ ചിട്ട കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള നടപടിയാണ്.

Kerala State - Students Savings Scheme

TOP NEWS

November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.