കോവിഡ് 19 വൈറസ് ബാധിച്ച് 240, 000 ത്തോളം അമേരിക്കക്കാരുടെ ജീവന് നഷ്ടപ്പെട്ടേക്കാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വരാനിരിക്കുന്നത് വേദനാജനകമായ രണ്ടാഴ്ചക്കാലമാണെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. വൈറ്റ്ഹൗസില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദന നിറഞ്ഞ രണ്ടാഴ്ചക്കാലം. വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കക്കാരും തയ്യാറായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണെന്നും ട്രംപ് പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാലും ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം പേര് വരെ മരിച്ചേക്കാമെന്നാണ് വൈറ്റ് ഹൗസ് കണക്കാക്കുന്നത്.
ഏപ്രില്‍ 30 വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. മൂന്നിലൊന്നു അമേരിക്കക്കാര്‍ ലോക്ക്ഡൗണില്‍ കഴിയുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഈ മഹാമാരിയെ നേരിടാന്‍ നിലവിലുള്ള ഏക വഴിയെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്.
അതേസമയം ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. എട്ടരലക്ഷം പേർക്കാണ് ഇതുവരെ ലോകത്ത് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 19 ശതമാനം ആളുകളാണ് ഇതുവരെ മരണമടഞ്ഞിരിക്കുന്നത്. ചൈനയെയും മറികടന്ന് ഉയർന്ന മരണസംഖ്യ റിപ്പോർട്ട് ചെയ്തിരിക്കുകയാണ് അമേരിക്കയിൽ. 24 മണിക്കൂറിനുള്ളിൽ 726 പേർ മരിച്ചു. ആകെ മരണം 3,867 ആണ്. 837 പേരാണ് കഴിഞ്ഞ നാലു മണിക്കൂറിനുള്ളിൽ ഇറ്റലിയിൽ മാത്രം മരിച്ചത്. ഇറ്റലിയിൽ ആകെ മരണം 12,428 ആയി. 4000ലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്പെയിനിൽ 24 മണിക്കൂറിൽ മരിച്ചത് 748 പേരാണ്. ആകെ മരണം 8464 ആയി.
English Summary; Donald Trump warns US headed for very painful two weeks amid corona virus
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.