25 April 2024, Thursday

Related news

April 25, 2024
April 25, 2024
April 25, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 23, 2024
April 23, 2024
April 23, 2024

തിരഞ്ഞെടുപ്പു കാലത്തെ സൗജന്യവാഗ്ദാനം: കേസ് മൂന്നംഗ ബെഞ്ചിനു വിട്ട് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
August 26, 2022 12:51 pm

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷട്രീയ പാര്‍ട്ടികള്‍ സൗജന്യങള്‍ വാഗ്ദാനം ചെയ്യുന്ന വിഷയം സുപ്രീംകോടതി മൂന്നംഗ ‍ബെഞ്ചിനു വിട്ടു. ആദ്യമായാണ് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ ഓഫീസിലെ അവസാന ദിവസം കേസിൽ വാദം കേൾക്കുന്നത് തത്സമയം സംപ്രേക്ഷണം ചെയ്തത്. ഒരു തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ യഥാർത്ഥ അധികാരം വോട്ടർമാരിലാണെന്നും വോട്ടർമാരാണ് പാർട്ടികളെയും സ്ഥാനാർത്ഥികളെയും വിധിക്കുന്നതെന്നും നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

സൗജന്യ പ്രശ്നത്തിന്റെ സങ്കീർണ്ണത നോക്കുമ്പോൾ, കേസ് മൂന്നംഗ ബെഞ്ചിന് റഫർ ചെയ്യുന്നു, കേസ് പരാമർശിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞു.പല രാഷ്ട്രീയ പാർട്ടികളും തങ്ങൾ വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങൾ സാമൂഹിക ക്ഷേമത്തിനാണെന്ന് വാദിക്കുന്നു. 2013ലെ വിധിയിൽ, ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പിൽ പറഞ്ഞിരിക്കുന്ന പാരാമീറ്ററുകൾ പരിശോധിച്ച് പരിഗണിച്ച ശേഷം, തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ 123-ാം വകുപ്പിൽ ഉൾപ്പെടുത്തി അത് പ്രഖ്യാപിക്കാൻ കഴിയില്ലെന്ന നിഗമനത്തിൽ എത്തിയതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്തുകൊണ്ടാണ് കേന്ദ്രത്തിന് സർവകക്ഷിയോഗം വിളിക്കാൻ കഴിയാത്തതെന്ന് ചോദിച്ച കോടതി . ഗുരുതരമായ വിഷയത്തിൽ ചർച്ചയ്ക്ക് ഈ ആഴ്ച ആദ്യം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഒരു സംവാദം ഉണ്ടാകണം. വിഷയം ഗൗരവമുള്ളതാണ്, അതിൽ സംശയമില്ല. 

എന്തുകൊണ്ടാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും യോഗം ചേരാത്തത് എന്നതാണ് ചോദ്യം, ഇക്കാര്യത്തില്‍ സർക്കാരിന് ഒരു മീറ്റിംഗിന് വിളിക്കാം, തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടികൾ ഇത്തരം കൈനീട്ടങ്ങൾ നൽകുമെന്ന വാഗ്ദാനങ്ങൾക്കെതിരായ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ ഹിമ കോലി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം

Eng­lish Summary:Election free offer: Supreme Court left the case to a three-judge bench

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.