25 April 2024, Thursday

Related news

March 14, 2024
July 27, 2023
July 20, 2023
June 16, 2023
May 15, 2023
December 14, 2022
September 16, 2022
September 4, 2022
May 7, 2022
May 6, 2022

റേഷന്‍ കാര്‍ഡുകളിലെ പിശകുകള്‍ പൂര്‍ണമായും പരിഹരിക്കും: മന്ത്രി ജി.ആര്‍. അനില്‍

Janayugom Webdesk
ആലപ്പുഴ
November 18, 2021 8:12 pm

പൊതുവിതരണ വകുപ്പ് തുടക്കം കുറിച്ച തെളിമ പദ്ധതി റേഷൻ കാർഡുകളിലെ പിശകുകൾ പൂർണമായി പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. നവീകരിച്ച ജില്ലാ സപ്ലൈ ഓഫീസിന്റെയും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള സ്നേഹ അത്താഴം പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തെറ്റു തിരുത്തുന്നതിനു പുറമെ ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ റേഷൻ കാർഡിൽ ചേർക്കുന്നതിനും അവസരമുണ്ട്.

തിരുത്തലിന് മുൻ കാലങ്ങളിലേതു പോലെ ഫീസ് നൽകേണ്ടതില്ല. ഡിസംബർ 15 വരെ മതിയായ രേഖകൾക്കൊപ്പം റേഷൻ കടകളിലെ പരാതിപ്പെട്ടികളിൽ നിക്ഷേപിച്ചാൽ മതിയാകും. തിരുത്തൽ നടപടികൾ പൂർത്തീകരിച്ച് ജനുവരി ഒന്നിന് എ ടി എം കാർഡ് മാതൃകയിലുള്ള കാർഡുകളുടെ വിതരണം ആരംഭിക്കുകയാണ് ലക്ഷ്യം. ബില്ലുകൾ അടയ്ക്കുന്നത് ഉൾപ്പെടെ കൂടുതൽ സേവനങ്ങൾ ഈ കാർഡ് മുഖേന ജനങ്ങൾക്ക് ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. മിനി റേഷൻ കാർഡ് വിതരണം ജില്ലാ കളക്ടർ എ അലക്സാണ്ടർക്ക് നൽകി മന്ത്രി ഉദ്ഘാടനം ചെയ്തു. മുൻഗണനാ വിഭാഗത്തിലുള്ള ഗുണഭോക്താക്കൾക്കും കാർഡുകൾ നൽകി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള സ്നേഹ അത്താഴം പദ്ധതിയുടെ വാഹനം മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.

ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷത വഹിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ ഡോ. ഡി സജിത്ത് ബാബു, ജില്ലാ കളക്ടർ എ അലക്സാണ്ടർ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ജില്ലാ സപ്ലൈ ഓഫീസർ എം എസ് ബീന, പൊതുവിതരണ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി പി മുരളീധരൻ നായർ, സ്നേഹ അത്താഴം പദ്ധതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫാ. സേവ്യർ കുടിയാംശേരി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു ശേഷം നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി മന്ത്രി എഫ് സി ഐ ഗോഡൗൺ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.