കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനാവശ്യമായ സ്‌ഫോടക വസ്തുക്കൾ എത്തിച്ചു. ഹോളി ഫെയ്ത് ഫ്ലാറ്റിൽ ഉപയോഗിക്കാനുള്ള സ്‌ഫോടക വസ്തുക്കളാണ് എത്തിച്ചിരിക്കുന്നത്. അങ്കമാലി മഞ്ഞപ്രയിലെ സംഭരണശാലയിൽ നിന്നുമാണ് പൊലീസ് സുരക്ഷയിൽ സ്ഫോടക വസ്തുക്കള്‍ എത്തിച്ചത്. ആറാം തീയതിയാണ് ഇവ ഫ്ലാറ്റുകളിലേയ്ക്ക് എത്തിക്കുക. സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ഫ്ലാറ്റ് പൊളിക്കുന്നതിലെ ക്രമം മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി സാങ്കേതിക സമിതി യോഗം ചേരും.
ആൽഫ സെറീൻ ഫ്ലാറ്റ് സമുച്ചയം രണ്ടാമത് പൊളിക്കുന്നതിനെക്കുറിച്ച് ടെക്നിക്കൽ സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ജനവാസം കുറഞ്ഞ ഫ്ലാറ്റ് സമുച്ചയം ആദ്യം പൊളിക്കുന്നത് പരിഗണിക്കാമെന്ന് മരട് നഗരസഭ അധികൃതരുമായും നാട്ടുകാരുമായും നടത്തിയ ചർച്ചയിൽ സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ ആൽഫ സെറീൻ ‚ഹോളിഫെയ്ത്ത് എന്നീ ഫ്ലാറ്റുകൾ ഈ മാസം പതിനൊന്നിനും ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ പന്ത്രണ്ടിനും പൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
English Summary: Explosive for maradu flat blast.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.