ഉത്തർപ്രദേശിലെ ബാന്ധ ജില്ലയിൽ 17 വയസുള്ള മകളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാന്ധ ജില്ലയിലെ ബാബെരു കോട്‌വാലി പ്രദേശത്തെ സിമോണി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഹസീന ബാനോ എന്ന പെൺകുട്ടിയാണ് പിതാവായ മെഹ്‌മ്മൂദ് ഖാന്റെ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്.
കുടുംബ തർക്കങ്ങളുടെ പേരിൽ മകളെ ആക്രമിച്ച ശേഷം മെഹ്‌മ്മൂദ് ഓടി രക്ഷപ്പെടുകയാരുന്നു. ഗ്രാമത്തിലെ ഒരു കനാലിനരികിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ പ്രദേശവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ മെഹ്‌മ്മൂദ് ശ്രമിച്ചിരുന്നതായും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പറയുന്നു. മകൾ വിവാഹത്തിന് സമ്മതിക്കാത്തതിൽ മെഹ്‌മ്മൂദ് മാനസിക സമ്മർദ്ദത്തിലായിരുന്നതായും പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് മകൾ വീട്ടിൽ നിന്ന് ഇറങ്ങിപോകാൻ ശ്രമിച്ചിരുന്നതായും അതിന്റെ ദേഷ്യത്തിലാണ് മകളെ മർദ്ദിച്ചതെന്നും മെഹ്‌മ്മൂദ് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.
നാല് വർഷം മുമ്പ് ഹസീനയെ കാണാതാകുകയും പിന്നീട് പൊലീസ് കണ്ടെത്തി പിതാവിനെ ഏല്പിക്കുകയും ചെയ്തതായി തിണ്ട്വാരി പൊലീസ് പറഞ്ഞു.
English summary: Father arrested for beating daughter to death in Uttar Pradesh
you may a;lso like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.