28 March 2024, Thursday

Related news

March 25, 2024
March 12, 2024
February 24, 2024
February 14, 2024
February 13, 2024
February 4, 2024
January 24, 2024
January 22, 2024
January 6, 2024
January 3, 2024

പ്രളയം: അസമില്‍ മരണസംഖ്യ 73 ആയി

Janayugom Webdesk
June 20, 2022 8:23 pm

അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയം അതിരൂക്ഷമായി തുടരുന്നു. അസമില്‍ മാത്രം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 73 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് 4462 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായെന്നാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. 43 ലക്ഷം പേരെ പ്രളയം ബാധിച്ചു. 744 ദുരിതാശ്വാസ കാമ്പുകളിലായി 1.90 ലക്ഷം പേരെ പാര്‍പ്പിച്ചിട്ടുണ്ട്.
മനുഷ്യ‍ര്‍ക്കൊപ്പം തന്നെ മൃഗങ്ങളും പ്രളയത്തിൽ വലയുകയാണ്. അയൽസംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി.
അസമിൽ പ്രളയ രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് പൊലീസുകാർ മരിച്ചു. നഗാവ് ജില്ലയിൽ ഞായറാഴ്ചയാണ് ഇവര്‍ ഒഴുക്കിൽ പെട്ടത്. എസ്ഐ സമുജ്ജൽ കകോടിയും കോൺസ്റ്റബിൾ രാജീബ് ബൊർദൊലോയി എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അടിയന്തരയോഗം വിളിച്ചുചേര്‍ത്ത് സംസ്ഥാനത്തെ പ്രളയസ്ഥിതി വിലയിരുത്തി.
നഗോണിലെ കാംപുരില്‍ കോപ്‌ലി നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലാണ്. നിമാട്ടിഘാട്ട്, തേസ്പുര്‍സ ഗുവാഹട്ടി, കാംരൂപ്, ഗോല്‍പാര, ദുബ്രി എന്നിവിടങ്ങളില്‍ ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുകയാണ്. നഗരപ്രദേശങ്ങളായ ബര്‍പേട്ട, കച്ചാര്‍, ദരാങ്, കരിംഗഞ്ച്, നല്‍ബാരി, ഉദല്‍ഗരി എന്നിവിടങ്ങളിലും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഏപ്രില്‍ മുതല്‍ 110 മരണങ്ങളാണ് അസം, മേഘാലയ അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

eng­lish summary;Floods: Death toll ris­es to 73 in Assam
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.