ചരിത്രത്തിലാദ്യമായി അമേരിക്കയിലെ അൻപതു സംസ്ഥാനങ്ങളെയും ദുരന്ത മേഖലകളായി ട്രംപ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരും മരണ സംഖ്യയുമുള്ള രാജ്യമായി അമേരിക്ക മാറിയതിനെ തുടർന്നാണ് ഏപ്രിൽ 11ശനിയാഴ്ച ട്രംപ് ഈ നടപടി സ്വീകരിച്ചത്. വായൊമിങ് സംസ്ഥാനമാണ് ഏറ്റവുമൊടുവില്‍ ദുരന്തമേഖലയായി പ്രഖ്യാപിക്കപ്പെട്ടത്. മാർച്ച് 20 ന് കൊറോണയുടെ അമേരിക്കയിലെ ഹോട്ട് സ്പോട്ടായി മാറിയ ന്യൂയോര്‍ക്കിനെയാണ് ആദ്യം ദുരന്തബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചത്.
അമ്പത് സംസ്ഥാനങ്ങളുള്ള അമേരിക്കയില്‍ ആദ്യത്തേത് അംഗീകരിച്ച് 22 ദിവസത്തിനു ശേഷമാണ് ഏറ്റവുമൊടുവില്‍ വയോ മിംഗിലും പ്രഖ്യാപനം നിലവില്‍ വന്നത്. 50 സംസ്ഥാനങ്ങള്‍ക്ക് പുറമേ, വാഷിംഗ്ടണ്‍, ഡിസി, പ്യൂര്‍ട്ടോ റിക്കോ, ഗ്വാം, നോര്‍ത്തേണ്‍ മരിയാന ദ്വീപുകള്‍, യുഎസ് വിര്‍ജിന്‍ ദ്വീപുകള്‍ എന്നിവയെയും ദുരന്ത മേഖലകളായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഒരു യുഎസിലെ വലിയ പ്രദേശമായ അമേരിക്കന്‍ സമോവയില്‍ മാത്രമാണ് ദുരന്ത പ്രഖ്യാപനത്തിന് കീഴില്‍ വരാത്തത്. രണ്ടു ദിവസത്തിനിടെ 3350ഓളം പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്.
ഇതോടെ, രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ നേരത്തെ തന്നെ മുന്നിലായിരുന്ന അമേരിക്ക മരണസംഖ്യയില്‍ ഇറ്റലിയെയും മറികടന്നു. ഇതുവരെ 20,064 പേരാണ് അമേരിക്കയില്‍ മരിച്ചത്. 5,21,714 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 28,580 പേര് രോഗത്തെ അതിജീവിച്ചു. 4,73,070 പേര് ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണ്. സ്പെയിനില്‍ ഇതുവരെ 1,61,852 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 16,353. ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 1,52,271. മരണം 19,468. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 1317 പേരാണ് മരിച്ചത്. 18,838 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. കഴിഞ്ഞദിവസം 2035 പേര് മരിച്ചപ്പോള്‍ 33,752 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ച് ഒരുദിവസം 2000ല്‍ അധികം ആളുകള്‍ മരിക്കുന്ന ഏക രാജ്യവും അമേരിക്കയാണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.