ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മഞ്ജുളാൽ നവീകരിക്കുന്നതിന്റെ ഭാഗമായി പഴയ ഗരുഡശില്പത്തിന് പുനർജനി. പ്രമുഖ വ്യവസായി വേണു കുന്നപ്പിള്ളിയാണ് മഞ്ജുളാൽ തറ നവീകരിച്ച് സമർപ്പിക്കുന്നത്. ആലിന് കരിങ്കൽ തറയും കൂടെ കൂറ്റൻ വെങ്കല ഗരുഡശില്പവുമാണ് സമർപ്പിക്കുന്നത്. ഉണ്ണി കാനായിയാണ് 5200 കിലോ വെങ്കലത്തിൽ 20 അടി വീതിയിലും എട്ടടി ഉയരത്തിലുമുള്ള ശില്പം നിർമിച്ചത്.
ഇന്ത്യയിലെതന്നെ ഏറ്റവും വലിയ വെങ്കല ഗരുഡ ശില്പമാണിത്. ഗരുഡശില്പം ഏറ്റുവാങ്ങാനായി ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെപി വിനയൻ, ഉണ്ണി പാവറട്ടി, നന്ദൻ പിള്ള എന്നിവർ കാനായിലെത്തി ശില്പം ഏറ്റുവാങ്ങി. കുപ്പം ഖലാസികൾ സജ്ജമാക്കിയ വാഹനത്തിൽ ശില്പം ഗുരുവായൂരിലെത്തിക്കും. മാർച്ച് ഒന്നിന് ഗുരുവായൂർ തന്ത്രി അനാച്ഛാദനം ചെയ്യും. സുരേഷ് അമ്മാനപ്പാറ, പി.ബാലൻ, കെ.വിനേഷ്, കെ.സുരേശൻ, പി.കെ.ശ്രീകുമാർ, ഇ.പി.ഷൈജിത്ത്, ടി.കെ.അഭിജിത്ത് എന്നിവരാണ് ശില്പനിർമാണ സഹായികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.