15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

January 7, 2025
January 4, 2025
December 20, 2024
November 27, 2024
November 27, 2024
October 28, 2024
October 24, 2024
October 19, 2024
October 11, 2024
September 8, 2024

പെൻഷൻ തട്ടിപ്പിൽ നടപടി കടുപ്പിച്ച് സർക്കാർ; 6 ജീവനക്കാരെ പിരിച്ചുവിടാൻ നിർദേശം

Janayugom Webdesk
തിരുവനന്തപുരം
December 20, 2024 8:43 am

ക്ഷേമ പെൻഷൻ തട്ടിപ്പില്‍ നടപടി കടുപ്പിച്ച് സർക്കാർ . പൊതുഭരണ വകുപ്പിലെ 6 ജീവനക്കാരെ പിരിച്ചു വിടണമെന്ന് പൊതുഭരണ അഡിഷണൽ സെക്രട്ടറി നിര്‍ദേശിച്ചു. അനധികൃതമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും നിര്‍ദേശം നല്‍കി. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. തട്ടിപ്പില്‍ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ഇന്നലെ സസ്പെൻഡ്‌ ചെയ്തിരുന്നു. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന ധനവകുപ്പ് കണ്ടെത്തൽ വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥന്മാരടക്കമായിരുന്നു പട്ടികയിലുണ്ടായിരുന്നത്. ഇവരുടെ പേരുവിവരങ്ങൾ ധനവകുപ്പ് ഇതുവരെ പുറത്തുവിട്ടിരുന്നില്ല. 

അതാത് വകുപ്പുകളോട് നടപടിക്ക് നിര്‍ദേശിക്കുകയായിരുന്നു. ആദ്യ നടപടിയായാണ് മണ്ണ് സംരക്ഷണവകുപ്പിലെ ജീവനക്കാരുടെ സസ്പെൻഷൻ. വടകരയിലെ മണ്ണ് സംരക്ഷണ ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീ , കാസർക്കോട് ഓഫീസിലെ അറ്റൻഡന്റ് സാജിത കെ എ, പത്തനംതിട്ട ഓഫീസിലെ പാർട്ട് ടൈം ഓഫിസര്‍ ഷീജാകുമാരി ജി, മീനങ്ങാടി ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർമാരായ ഭാർഗ്ഗവി പി, ലീല കെ, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട് ടൈം സ്വീപ്പർ രജനി ജെ എന്നിവരെയാണ് ഇന്നലെ സസ്പെൻ്റ് ചെയ്തത്. ഇവരിൽ നിന്ന് അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം തുക പലിശ സഹിതം തിരിച്ചടക്കാനും ഉത്തരവുണ്ട്. കൃഷിമന്ത്രിയുടെ നിര്‍ദേശത്തിലാണ് നടപടി. സർവ്വീസിലിരിക്കെ പെൻഷൻ കൈപ്പറ്റിയവർ ഏറ്റവും കൂടുതലുള്ളതും ഉന്നത ഉദ്യോഗസ്ഥരുള്ളതും പൊതുവിദ്യാഭ്യാസവകുപ്പിലും കോളജ് എഡുക്കേഷൻ വകുപ്പിലും ആരോഗ്യവകുപ്പിലുമാണ്. ഇവർക്കെതിരെയും നടപടി വരുമോ എന്നാണ് അറിയേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.