വെടി നിര്‍ത്തല്‍ക്കരാറിനെത്തുടര്‍ന്ന് ഹമാസ് ആദ്യം 3 യുവതികളെ ഇസ്രയേലിന് കൈമാറി. റെഡ് ക്രോസില്‍ വച്ച് ഇസ്രേയേല്‍ സൈന്യം ഇവരെ ഏറ്റുവാങ്ങി. ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നീ യുവതികളെയാണ് ഹമാസ് മോചിപ്പിച്ചത്. ഇസ്രയേല്‍ പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാരുന്നു കൈമാറ്റം.ഇവരെ ഇസ്രയേല്‍ സൈന്യം ഏറ്റു വാങ്ങിയ ശേഷം ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.