എംഎസ്എഫ് നേതാക്കൾക്കെതിരെയുള്ള ലൈംഗികാധിക്ഷേപ പരാതിയുടെ ഭാഗമായി ഹരിതയുടെ മുൻ ഭാരവാഹികൾ വനിതാ കമ്മീഷന് മുൻപാകെ മൊഴി നൽകി.ഹരിതയുടെ മുൻ നേതാക്കളായ നജ്മ തബ്ഷീറ, മുഫീദ തസ്നി എന്നിവരാണ് കോഴിക്കോട് നടന്ന സിറ്റിങ്ങിൽ മൊഴി നൽകിയത്. ജൂൺ 22ന് കോഴിക്കോട്ട് ചേർന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റ് പി കെ നവാസ് മോശമായി സംസാരിച്ചെന്നും വി എ വഹാബ് ഫോൺ വഴി അശ്ലീലം പറഞ്ഞുവെന്നുമാണ് പരാതി. കേസന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തു നിന്നടക്കം പോരായ്‌മയുണ്ടായതായും ഹരിത നേതാക്കൾ വനിതാ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇരു കക്ഷികളോടും ഹാജരാകാൻ വനിതാ കമ്മീഷൻ നിർദേശിച്ചിരുന്നെങ്കിലും എം എസ് എഫ് നേതാക്കൾ സിറ്റിങ്ങിൽ ഹാജരായില്ല. അതേസമയം എംഎസ്എഫ് നേതാക്കൾക്കെതിരെയുള്ള ലൈംഗികാധിക്ഷേപ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നും, തങ്ങൾ മത വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഹരിത മുൻ ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.