ഞായറാഴ്ച രാത്രിയിൽ പെയ്ത അതിശക്തമായ മഴയിൽ ബെംഗളൂരു നഗരം വെള്ളക്കെട്ടിലായി. പ്രധാന റോഡുകളിലും അടിപ്പാതകളിലും വെള്ളം നിറഞ്ഞൊഴുകിയതോടെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. പുലർച്ചെ 2 മണി മുതൽ 5 മണി വരെയാണ് കനത്ത മഴ പെയ്തത്. സിൽക്ക് ബോർഡ് ജംഗ്‌ഷൻ, കോറമംല, ബൊമ്മനഹള്ളി, ഹൊറമാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴക്കെടുതി രൂക്ഷമായി അനുഭവപ്പെട്ടത്. നഗരത്തില്‍ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ചയും ബെംഗളൂരുവിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടിയന്തര സഹായം ആവശ്യമുള്ളവർക്ക് 112 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.