ജില്ലയില്‍ വീണ്ടും മഴ കനക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാള്‍ ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്. വിവിധയിടങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ തകരാറിലായി. ചൂണ്ടല്‍ മരത്തംകോട് റോഡില്‍ പുതുശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് മുകളിലേക്ക് മരം കടപുഴകി വീണു. ബുധന്‍ രാവിലെ പത്തോടെയാണ് സംഭവം. കുന്നംകുളം തൃശൂര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികളുടെ ഭാഗമായി ചേലക്കരയിലേക്ക് മെറ്റല്‍ എടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം.
അഗ്നിരക്ഷാസേനാംഗങ്ങളെത്തി മരംമുറിച്ചുനീക്കി. നിലവില്‍ ജില്ലയില്‍ ക്യാമ്പകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. ഇന്ന് 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെമഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഉണ്ടാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ മരച്ചുവട്ടിൽ വാഹനങ്ങള്‍ വെയ്ക്കുകയോ ചെയ്യരുതെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.