നയതന്ത്ര ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ചുമത്തിയിരുന്ന കൊഫെ പോസ കുറ്റം റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് റദ്ദാക്കിയത്.നിരന്തരം സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കൊഫെപോസ. ഇതുപ്രകാരം ഒരുവർഷം വരെ പ്രതികളെ അന്വേഷണ ഏജൻസികൾക്ക് കരുതൽ തടങ്കലിലാക്കാനാകും.
2020 ഒക്‌ടോബർ 10 നാണ് സ്വപ്‌നക്കെതിരെ കൊഫെപോസ ചുമത്തിയത്.സാമ്പത്തീക കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപെടുക .ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഇടപെടുമെന്ന സാഹചര്യത്തിലുമാണ് കൊഫെപോസ ചുമത്തുന്നത് .കസ്റ്റംസിന്റെ അവശ്യ പ്രകാരമാണ് കൊഫെപോസ ചുമത്തിയത് .സ്വപ്നയുടെ അമ്മയാണ് കോടതിയെ സമീപിച്ചത് .ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിലും എൻ ഐ എ കേസിൽ ജാമ്യം ലഭിക്കാത്തതുകൊണ്ട് ജയിലിൽ കഴിയേണ്ടി വരും .ഈ കേസ് 22 നു ഹൈ കോടതി പരിഗണിക്കുന്നുണ്ട്.
english summary;High Court quashes Koffe Posa case against Swapna Suresh accused in gold smuggling case
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.