ന്യൂഡൽഹി: ജെഎൻയു വിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും ക്രൂരമായ് തല്ലിച്ചതയ്ക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദൾ. തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദുരക്ഷാദള്‍ നേതാവ് ഭൂപേന്ദ്ര തോമര്‍ എന്ന പിങ്കി ചൗധരിയാണ് ഉത്തരവാദിത്തം ഏറ്റെടുത്തതായി ട്വിറ്റിറിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകളുടെ ഒരു ഹബ്ബാണ് ജെ.എന്‍.യു. അത്തരം ഹബ്ബുകള്‍ ഞങ്ങള്‍ക്ക് വച്ചുപൊറുപ്പിക്കാനാവില്ല. അവര്‍ നമ്മുടെ രാജ്യത്തേയും മതത്തേയും അപമാനിക്കുന്നു. നമ്മുടെ മതത്തോടുള്ള അവരുടെ സമീപനം ദേശവിരുദ്ധമാണ്. ഭാവിയില്‍, ആരെങ്കിലും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചാല്‍ മറ്റ് സര്‍വകലാശാലകളിലും ഞങ്ങള്‍ ഇതേ നടപടി സ്വീകരിക്കുമെന്നും ഭൂപേന്ദ്ര തോമര്‍ പറഞ്ഞു.
ജെഎന്‍യു സംഘര്‍ഷത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന പിങ്കി ബയ്യ എന്നറിയപ്പെടുന്ന തോമര്‍ പറഞ്ഞു. സംഘപരിവാര്‍ അനുഭാവം പുലര്‍ത്തുന്ന വലത് പക്ഷ സംഘടനയാണ് ഹിന്ദു രക്ഷാ ദള്‍. ഞായറാഴ്ച രാത്രിയിലാണ് ജെഎന്‍യു ഹോസ്റ്റലുകളിലടക്കം മുഖം മറച്ചെത്തിയ ആയുധധാരികളായ സംഘം ആക്രമണം നടത്തിയത്. എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം പുറത്ത് നിന്ന് എത്തിയ ആളുകളുമാണ് ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ഥി യൂണിയന് നേരത്തെ ആരോപിച്ചിരുന്നു.
कल जेएनयू कांड की पूरी जिम्मेदारी ले ली है इसने। दिल्ली पुलिस के लिए केस आसान हो गया pic.twitter.com/528nk3YTR8
— Narendra nath mishra (@iamnarendranath) January 6, 2020
ഞായറാഴ്ച ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്ക്കുംനേരേ നടന്ന ക്രൂരമായ ആക്രമണം ആസൂത്രിതമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡല്‍ഹി പോലീസ് ഉപയോഗിക്കുന്ന ഫൈബര്‍ ലാത്തിയും അക്രമികളുടെ കൈവശം കണ്ടത് അക്രമത്തിന് പിന്നിലുള്ള ആസൂത്രിത ഗൂഢാലോചനയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. കാന്പസിനുള്ളില്‍ അക്രമത്തിനു നേതൃത്വം നല്‍കിയത് എബിവിപി തന്നെയാണെന്നതിന് കൂടുതല്‍ തെളിവുകളും പുറത്തു വന്നു. മുഖംമൂടി ധരിച്ച അക്രമിസംഘം ഇരുന്പുവടികളും കൂടവും കുപ്പികളുമായി മൂന്നു മണിക്കൂറോളം നടത്തിയ അക്രമത്തില്‍ 35 പേര്‍ക്കാണു ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ 70 ദിവസമായി അനിയന്ത്രിത ഫീസ് വര്ധനകള്ക്കെതിരേ ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ സമരം നടത്തിവരികയായിരുന്നു. അക്രമികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ പുറത്തുവന്നിട്ടും എല്ലാ പരാതികളും കൂട്ടിച്ചേര്‍ത്ത് ഒരു കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ ഡല്‍ഹി പോലീസ് ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
English summary:Hindu raksha dal takes onus for jnu attack threatens other varsities on anti national activities
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.