മൂന്നാമത്തെ കുഞ്ഞിനെ ചൊല്ലിയുള്ള ദമ്പതിമാരുടെ തർക്കം കലാശിച്ചതു കൊലപാതകത്തിൽ. ഗർഭച്ഛിദ്രത്തിനു വിസമ്മതിച്ച ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭർത്താവ് കഴുത്തറുത്തു കൊന്നു. സംഭവത്തിൽ ആറാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു ഭർത്താവ് കുറ്റം സമ്മതിച്ചത്. സാവോപോളോയിലെ വാർസെ പോളിസ്റ്റയിൽ കഴിഞ്ഞ ഡിസംബറിലായിരുന്നു ദാരുണസംഭവം. 22 വയസ്സുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ ഫ്രാൻസിൻ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്.
ഡിസംബർ 22ന് രാത്രി ശാരീരികബന്ധത്തിനിടെ ഭർത്താവ് മാർസെലോ അറൗജോ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. നാലും രണ്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ഫ്രാൻസിൻ മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചതിനു പിന്നാലെയായിരുന്നു കൊലപാതകം. ഇത്രയും ചെറിയ പ്രായത്തിൽ മൂന്നു കുട്ടികളുടെ അച്ഛനാവുന്നതിന്റെ ജാള്യതയായിരുന്നു കൊലപാതകത്തിന് കാരണം. സാമ്പത്തിക ബുദ്ധിമുട്ടുകളും അറൗജോയെ കൃത്യം നടത്താൻ പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.
English summary: husband kill wife
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.