
തൃണമൂൽ കോൺഗ്രസ് മുൻ എംപിയും നടിയുമായ മിമി ചക്രവർത്തിക്കും ബോളിവുഡ് താരം ഉർവശി റൗട്ടേലക്കും ഇഡി നോട്ടീസ്. അനധികൃത വാതുവപ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസയച്ചത്.
ഇന്ന് മിമിയോടും ചൊവ്വാഴ്ച ഉർവശിയോടും ഡൽഹിയിലെ ഇഡി ഓഫിസിലെത്താനാണ് നിർദേശം. വണ്‍ എക്സ് ബെറ്റ് എന്ന വാതുവച്ച് ആപ്പുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. കേസിൽ ഇഡി അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാനെയും സുരേഷ് റെയ്‌നയെയും ചോദ്യം ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് നടിമാർക്ക് സമൻസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് ബംഗാളി നടൻ അങ്കുഷ് ഹസ്രയ്ക്കും കഴിഞ്ഞ മാസം ഇഡി സമൻസ് അയച്ചിരുന്നു. ഓൺലൈൻ വാതുവയ്‌പ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻമാരായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി എന്നിവർക്കും ഇഡി സമൻസ് അയച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.