ന്യൂഡൽഹി: പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തെ തുടർന്ന് വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് സിലംപൂരുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് 144 പ്രഖ്യാപിച്ചത്. ഇതിനിടെ ജാമിയ മിലിയ സര്‍വകലാശാലയിലെ നടപടിയില്‍ ന്യായീകരണവുമായി ഡൽഹി പൊലീസ് രംഗത്തെത്തി. കല്ലെറിഞ്ഞ അക്രമകാരികളെ പിടികൂടാനാണ് സര്‍വകലാശാലയില്‍ കയറിയത്. വിദ്യാര്‍ഥികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് സര്‍വകലാശാലയില്‍ കയറിയതെന്ന് പൊലീസ് അറിയിച്ചു.
you may also like this video
ഇന്നലെ 12 മണിയോടെയാണ് സിലംപൂരിൽ ബില്ലിനെതിരെയുള്ള പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് എത്തിയത്. സംഭവസ്ഥലത്ത് പട്രോളിങ് ശക്തമാക്കിയിരുന്നു. പൗരത്വ ബില്ലിനെതിരെയും എൻആർസിക്ക് എതിരെയും ശക്തമായ രീതിയിൽ മുദ്രാവാക്യം വിളിച്ചുകൊണ്ട് ആൾക്കൂട്ടം മുന്നോട്ട് നീങ്ങിയതോടെ സംഘർഷം ആരംഭിക്കുകയായിരുന്നു. ഇന്നലെമാത്രം പ്രതിഷേധത്തിൽ 30പേർക്ക് പരിക്കേറ്റു. ഒരാഴ്ചയായ് നടക്കുന്ന പ്രതിഷേധം ഇന്നലെയാണ് ഇത്രയും അക്രമാസക്തമാകുന്നത്. രണ്ട് ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ തകർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.