20 April 2024, Saturday

Related news

February 26, 2024
February 25, 2024
February 11, 2024
January 20, 2024
January 7, 2024
November 8, 2023
November 7, 2023
November 7, 2023
October 25, 2023
October 15, 2023

ഹിമാചല്‍പ്രദേശില്‍ ആപ്പിള്‍കര്‍ഷകരുടെ ബിജെപി സര്‍ക്കാരിനോടുള്ള പ്രതിഷേധം ശക്തമാകുന്നു;തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പിലാണവര്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 3, 2022 12:51 pm

ഹിമാചല്‍പ്രദേശില്‍ ആപ്പിള്‍കര്‍ഷകരുടെ ബിജെപി സര്‍ക്കാരിനോടുള്ള പ്രതിഷേധം ശക്തമാകുന്നു.തങ്ങളുടെ താല്‍പര്യങ്ങള്‍സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിലാണ് സര്‍ക്കാരിനോടുള്ള ആപ്പിള്‍കര്‍ഷകരുടെ രോഷം ശക്തമാകുന്നത്. ഇവിടുത്തെ കര്‍ഷകരുടെ ഉത്പാദനച്ചിലവ് വളരെ കൂടുതലാണ്. സംസ്ഥാനത്തെ ആപ്പിളിന്റെ 70 ശതമാനം വരെ കൃഷി ചെയ്യുന്ന ഷിംല ജില്ലയിലും കിന്നൗർ, സോളൻ, മാണ്ഡി, സിർമൗറിന്റെ ചില ഭാഗങ്ങളിലുമാണ്. ഇവിടെ ആപ്പിൾ കർഷകർക്ക് കാര്യമായ രാഷ്ട്രീയ സ്വാധീനമുണ്ട്. ഈ ജില്ലകൾ ഒന്നിച്ച് ഹിമാചലിലെ ആപ്പിൾ ബെൽറ്റായി മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിജെപിക്ക് ഏറെ വിയര്‍ക്കേണ്ടി വരും. 68 നിയമസഭാ മണ്ഡലങ്ങളിൽ 20 എണ്ണവും ഈ മേഖലയിലാണ്.

അടിന്തിര നടപടി സ്വീകരിച്ച് കര്‍ഷകരുടെ രോഷം ശമിപ്പിച്ചില്ലെങ്കില്‍ ബിജെപിക്ക്കനത്ത തിരിച്ചടി നേരിടേണ്ടി വരും.പാക്കേജിംഗ് കാർട്ടണുകളുടെ ജിഎസ്ടി 6 ശതമാനം വർധിപ്പിച്ചതും രാസവളങ്ങൾക്ക് സബ്‌സിഡി ലഭ്യമല്ലാത്തതും ഉത്പാദനചിലവ് ചെലവ്വര്‍ദ്ധിക്കുന്നതിന് ഇടയാക്കിയതായി കര്‍ഷകരുടെ പരാതി നിലനില്‍ക്കുന്നു.സംയുക്ത കിസാൻ മഞ്ചിന്റെ (എസ്‌കെഎം) ബാനറിന് കീഴിൽ 27 ഓളം കർഷകരുടെ സംഘടനകൾ കഴിഞ്ഞ മാസം റോഹ്രു, തിയോഗ്, കോട്ഖായ്, നാർക്കണ്ട, രാംപൂർ, നിർമ്മന്ദ്, കിന്നൗർ, മാണ്ഡി, ഷിംല തുടങ്ങി നിരവധി ജില്ലകളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഓഗസ്റ്റ് 5 ന് ഷിംലയില്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ വലിയ പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കൂടാതെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഈ കൂട്ടായ്മ അറിയിച്ചു കഴിഞ്ഞു.കഴിഞ്ഞ മൂന്ന് വർഷമായി ആപ്പിളിന്റെ ഉത്പാദന ചെലവ് ഇരട്ടിയായി, എന്നാൽ അതേ നിരക്കിൽ വരുമാനം ഉയര്‍ന്നിട്ടില്ലെന്നും എസ്‌കെഎം കൺവീനർ ഹരീഷ് ചൗഹാൻ അഭിപ്രായപ്പെട്ടു .

സംസ്ഥാനത്തുടനീളമുള്ള കര്‍ഷകരുടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ കഴിഞ്ഞ മാസം 28 ന് ആപ്പിൾ കർഷകരുമായി കൂടിക്കാഴ്ച നടത്തി. ഇവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചു.സർക്കാർ ഔട്ട്‌ലെറ്റുകൾ വഴി വളം നൽകുന്ന പഴയ സമ്പ്രദായം പുനഃസ്ഥാപിക്കുകയും ജിഎസ്ടിയിലെ വർദ്ധനവ് നികത്താൻസബ്‌സിഡി നൽകുകയും ചെയ്യുന്നതിനൊപ്പം, വിഷയങ്ങള്‍ പഠിക്കുന്നതിനുംമറ്റുമായി ഒരു കമ്മിറ്റിയും രൂപീകരിച്ചു .എന്നാല്‍ സര്‍ക്കാരിന്‍റെ നടപടികളോട് ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ആപ്പിള്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥായാണ്. ഇതു തുറന്നു പറഞ്ഞിരിക്കുകയാണ് എസ് കെ എം പ്രര്‍ത്തകനും, കോട്ഖായ് മേഖലയിലെ കര്‍ഷകനുമായ സഞ്ജയ് ചൗഹാന്‍.ജിഎസ്ടി വരദ്ധനവ് പിന്‍വലിക്കണമെന്നു തന്നെയാണ് കര്‍ഷകരുടെ ആവശ്യം. കൂടാതെ സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോഴേക്കും ആപ്പിളിന്‍റെ സീസണ്‍ കഴിഞ്ഞിരിക്കും. കൂടാതെ മുഖ്യമന്ത്രി തിരഞ്ഞെടുത്ത് കമ്മിറ്റിയിലെ അംഗങ്ങളില്‍ കര്‍ഷക സമൂഹത്തില്‍ നിന്ന് ഒരു പ്രതിനിധിയും ഇല്ലെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ആപ്പിള്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ വേണ്ടത്രെ ഇടപെടല്‍ നടത്തുകയോ, ഗൗരവം കാണിക്കുകയോ ചെയ്യുന്നില്ലെന്നും സഞ്ജയ് ചൗഹാന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടിയില്‍ തന്നെ മിക്ക കര്‍ഷകരും വിലകൂടിയ പാക്കേജിലാണ് മെറ്റീരിയലുകള്‍ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ കര്‍ഷകരുടെ മിക്ക ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് ഹോര്‍ട്ടികള്‍ച്ചറല്‍ ഡയറക്ടര്‍ ആര്‍ കെ പുത്രി അഭിപ്രായപ്പെട്ടു. ആപ്പിളിന്‍റെ ഗുണനിലവാരം, ആവശ്യം, വിതരണ സാഹചര്യം എന്നിവയാണ് വില നിശ്ചയിക്കുന്ന ഘടകങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജിഎസ്ടി വർദ്ധന നികത്താൻ സംസ്ഥാനം സബ്‌സിഡി പ്രഖ്യാപിക്കുകയും കേന്ദ്രം വഴി വളം നൽകാനും സമ്മതിക്കുകയും ചെയ്തു. കർഷകരുടെ ആവശ്യങ്ങളിലൊന്നായ ഹോർട്ടികൾച്ചർ ബോർഡും സർക്കാർ രൂപീകരിക്കും. മറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹിമാചല്‍ പ്രദേശില്‍ ആപ്പിള്‍ കൃഷിചെയ്ത് ഉപജീവനം നടത്തുന്നവര്‍നിരവധിയാണ്.ആപ്പിളിന്‍റെ സമ്പദ് വ്യവസ്ഥ 5,500 കോടി രൂപയായിരക്കുമെന്നാണ് റിപ്പോര്‍ട്ട് .ഉൽപ്പാദനച്ചെലവിലുണ്ടായ വർധനയാണ് ആപ്പിൾ കർഷകരുടെ പ്രധാന പ്രശ്നം . കഴിഞ്ഞ വർഷം പാക്കേജിംഗ് മെറ്റീരിയലുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായിഉയർത്തിവർധന ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു, എന്നാൽ അതിന്റെ ഫലം ഈ സീസണിൽ കര്‍ഷകര്‍ അനുഭവിച്ചു. ട്രേകളുടെ വില 100 യൂണിറ്റിന് 600 മുതൽ 850 രൂപ വരെ ഉയർന്നു, ഒരു പെട്ടി കഷണത്തിന് 40 രൂപയിൽ നിന്ന് 60 രൂപയായി ഉയർന്നു.

രണ്ടാമത്തെ ഘടകം പൊതുവിപണിയിൽ രാസവളങ്ങളുടെ വില വർധനയാണ്. നേരത്തെ, സർക്കാർ കീടനാശിനികളും കുമിൾനാശിനികളും തങ്ങളുടെ ഔട്ട്‌ലെറ്റുകൾ വഴി സര്‍ക്കാര്‍ സബ്‌സിഡി നിരക്കിൽ നൽകിയിരുന്നെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി ഇത് നിലച്ചു. സബ്‌സിഡിയും വരുന്നില്ല. നേരത്തെ 50 കിലോ കീടനാശിനിക്ക് 255 രൂപയായിരുന്നത് ഇപ്പോൾ വിപണിയിൽ 1740 രൂപയായി. ഓരോ വർഷവും ആപ്പിളിന്റെ വില കുറയുമ്പോളും, ഉത്പാദനചിലവ് കൂടികൂടി വന്നു.ജമ്മു കാശ്മീരിൽ ചെയ്തതുപോലെ എ, ബി, സി വിഭാഗങ്ങളിലെ ആപ്പിളുകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) ഏർപ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.മാര്‍ക്കറ്റ് ഇന്റർവെൻഷൻ സ്കീം (എംഐഎസ്) വഴി ജമ്മു കശ്മീരിൽ എ ഗ്രേഡ് ആപ്പിൾ 60 രൂപയ്ക്കും ബി ഗ്രേഡ് 44 രൂപയ്ക്കും സി ഗ്രേഡ് 24 രൂപയ്ക്കും സംഭരിക്കാൻ നിരക്ക് നിശ്ചയിച്ചു. എന്നാൽ ഹിമാചലിൽ സർക്കാരിന് എംഎസ്പി അടിസ്ഥാനമാക്കിയുള്ള സംഭരണ ​​സംവിധാനമില്ല. സംസ്‌ഥാന ഏജൻസിയായ എപിഎംസി മാത്രമാണ്‌ ജാമിനും ജ്യൂസിനുമുള്ള സി ഗ്രേഡ്‌ ആപ്പിൾ കിലോയ്‌ക്ക്‌ 10 രൂപയ്‌ക്ക്‌ വാങ്ങുന്നത്‌. കൃഷിക്ക്‌ കിലോയ്‌ക്ക്‌ 40 മുതൽ 50 രൂപവരെയാണ്‌ ചെലവ്‌. എ ഗ്രേഡ് ആപ്പിളിന് 70–80 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.

ചിലിയിൽ നിന്നും ഇറാനിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യുന്നത് കർഷകരുടെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നു. “ഇറക്കുമതി തീരുവ 100 ശതമാനമായി ഉയർത്തണമെന്നും ഹിമാചൽ പ്രദേശ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് കോർപ്പറേഷനും (എച്ച്പിഎംസി) ഹിംഫെഡും നൽകാനുള്ള 40 കോടി രൂപ കർഷകർക്ക് നൽകണമെന്നാണ്കര്‍ഷകരുടെ ആവശ്യം. എന്നാല്‍ ജമ്മുകശ്മീരില്‍ എംഐസ്പി പദ്ധതി കൊവിഡ് കാലത്തേക്ക് മാത്രമാണുള്ളതെന്നു ഹോര്‍ട്ടികള്‍ച്ചറല്‍ ഡയറക്ടര്‍ ആര്‍ കെ പുത്രിപറയുന്നത്.അതിനാല്‍ ഹിമാചല്‍ പ്രദേശില്‍ കര്‍ഷകരുടെ ആവശ്യം പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.പൊതുവിപണിയില്‍ ഇതേ ആപ്പിൾ കിലോയ്ക്ക് 200 രൂപയ്ക്കാണ് അദാനി വിൽക്കുന്നത്,ആപ്പിൾ വളരുന്ന പ്രധാന മേഖലയായ ഷിംലയിലെ എട്ട് അസംബ്ലി സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് ബിജെപിക്ക് ഇപ്പോൾ ഉള്ളത്.കര്‍ഷകരുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്താത്തതാണ് പ്രധാന പ്രശ്നമെന്നു ബിജെപി നേതാക്കള്‍ തന്നെ പറയുന്നു. ആപ്പിള്‍ കര്‍ഷകരുമായി മുഖ്യമന്ത്രി ഒരു പ്രാവശ്യം മാത്രമാണ് ചര്‍ച്ച നടത്തിയിട്ടുള്ളത്.

ഹോർട്ടികൾച്ചർ മന്ത്രി മഹേന്ദർ സിംഗ് താക്കൂറിന് ആപ്പിൾ കർഷകരുമായി യാതൊരു ബന്ധവുമില്ല. അവരുമായി സ്ഥിരമായി ഇടപഴകാറില്ല. നേരത്തെ, ഹോർട്ടികൾച്ചർ മന്ത്രി നരേന്ദ്ര ബ്രാഗ്ത ആപ്പിൾ ബെൽറ്റിൽ നിന്നുള്ളയാളായിരുന്നു, അത്തരം പ്രതിഷേധങ്ങൾ ഒരിക്കലും ഉണ്ടായിട്ടില്ല. പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ഉടനടി ഇടപെട്ടിരുന്നു മുതിര്‍ന്ന മറ്റൊരു ബിജെപി നേതാവ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഹിമാചൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളും മാണ്ഡിയിലെ ഒരു നിർണായക ലോക്‌സഭാ സീറ്റും കോണ്‍ഗ്രസ്നേടിയിരുന്നു, ആപ്പിൾ കർഷകരുടെ ആശങ്കകളെ അവഗണിച്ചതിന് ബിജെപി സർക്കാരിനോടുള്ള പ്രതിഷേധം ശകതമാണ്. അധികാരത്തിൽ തിരിച്ചെത്തിയാൽ കർഷകരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് പ്രതിപക്ഷ പാർട്ടി ഉറപ്പുനൽകിയിട്ടുണ്ട്. മിക്ക കർഷക സംഘടനാ നേതാക്കളും കോൺഗ്രസ് അല്ലെങ്കിൽ ഇടതുപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്,

Eng­lish Sum­ma­ry: In Himachal Pradesh, apple farm­ers’ protest against the BJP gov­ern­ment is get­ting stronger; they are prepar­ing for a strong response in the elections.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.