16 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 16, 2025
January 9, 2025
December 25, 2024
December 10, 2024
November 27, 2024
November 25, 2024
November 16, 2024
October 13, 2024
September 10, 2024
September 8, 2024

റഷ്യയിൽ 25 വയസിൽ താഴെ അമ്മയാകുന്ന വിദ്യാർഥിനികൾക്ക് 81000 രൂപ അധിക സഹായം നല്‍കും

Janayugom Webdesk
മോസ്കോ
January 9, 2025 7:02 pm

ജപ്പാനും ചൈനയ്ക്കും പിന്നാലെ ജനനനിരക്ക് ഉയര്‍ത്തുന്നതിന് പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങി റഷ്യയും. 25 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് റഷ്യന്‍ റിപ്പബ്ലിക്കായ കരേലിയ. ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നവർക്ക് ഏകദേശം ഒരു ലക്ഷം റൂബിളിന്റെ സഹായമാകും റഷ്യൻ സർക്കാർ നൽകും. മോസ്‌കോ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

2025 ജനുവരി ഒന്നുമുതലാണ് ഈ ‘പ്രസവ പ്രോത്സാഹന’ നയം പ്രാബല്യത്തില്‍ വന്നത്. 25 വയസ്സിന് താഴെയുള്ള, ഒരു പ്രാദേശിക സര്‍വ്വകലാശാലയിലോ കോളജിലോ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയും കരേലിയയിലെ താമസക്കാരിയും ആയിട്ടുള്ള വിദ്യാർഥിനികൾക്കാണ് അവസരം.

എന്നാൽ, ആരോഗ്യമുള്ള കുഞ്ഞ് എന്ന പരാമർശം കൂടുതൽ ചോദ്യങ്ങൾ ഉയർന്നു വരാൻ കാരണമായിട്ടുണ്ട്. പ്രസവിക്കുന്നത് ചാപിള്ളയാണെങ്കിൽ ഈ ബോണസ് കിട്ടില്ലെയെന്നും ചോദിക്കുന്നുണ്ട്. പ്രസവിച്ച ഉടനെ കുട്ടി മരിച്ചാല്‍ ആനുകൂല്യം ലഭിക്കുമോ എന്നത് സംബന്ധിച്ച് നയത്തില്‍ പരാമര്‍ശമില്ലെന്നും മോസ്‌കോ ടൈംസ് വ്യക്തമാക്കി. വൈകല്യമുള്ള കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവര്‍ ഇതിന് യോഗ്യരാണോ എന്നതും നയത്തില്‍ വ്യക്തതയില്ല.

അതേസമയം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിലെ റഷ്യയിലെ ജനനനിരക്ക്. 2024‑ന്റെ ആദ്യ പകുതിയില്‍ 599,600 കുട്ടികളാണ് റഷ്യയില്‍ ജനിച്ചത്. 25 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. റഷ്യയിലെ മറ്റു റിപ്പബ്ലിക്കുകളും ജനനിരക്ക് വർധിപ്പിക്കുന്നതിന് വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള സമാന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.