ഭൂകമ്പ സാധ്യതയേറിയ രാജ്യങ്ങളിലൊന്നായി ഇന്ത്യയും. 1990 മുതൽ 2024 വരെ ഉണ്ടായ വലിയ ഭൂകമ്പങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയും ഇടം നേടിയത്. ചൈന, ഇന്തോനേഷ്യ, ഇറാൻ, ജപ്പാൻ, യുഎസ്എ, തുർക്കി, ഇന്ത്യ, ഫിലിപ്പീൻസ്, ഇറ്റലി, മെക്സിക്കോ എന്നിവയാണ് 10 രാജ്യങ്ങള്‍. ഒന്നിലധികം ടെക്ടോണിക് ഫലകങ്ങളുടെയും സങ്കീർണമായ ഭൂമിശാസ്ത്ര ഘടനയുടെയും സംഗമസ്ഥാനത്തുള്ള ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഭൂകമ്പങ്ങൾക്ക് വളരെ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ദ്രുതഗതിയിലുള്ള നഗരവൽക്കരണം, സാമ്പത്തിക വികസനം, ആഗോളവൽക്കരണം എന്നിവയാണ് ഭൂകമ്പ സാധ്യത വർധിക്കാൻ കാരണം. ദേശീയ ദുരന്ത നിവാരണ അതോറിട്ടി (എൻഡിഎംഎ)യുടെ കണക്കനുസരിച്ച്, ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെ 59 ശതമാനത്തിലധികവും മിതമായതോ കഠിനമോ ആയ ഭൂകമ്പങ്ങൾക്ക് സാധ്യതയുള്ളതാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു.
കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ 300 കിലോമീറ്ററിനുള്ളിൽ നാലോ അതിൽ കൂടുതലോ തീവ്രതയുള്ള 2,940 ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. അതായത്, പ്രതിവർഷം ശരാശരി 294 എണ്ണം വരും ഇത്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂകമ്പം 2015 ഏപ്രിലിൽ ഗോരഖ്പൂരിൽ ഉണ്ടായ 7.8 തീവ്രതയിലുള്ള ഭൂകമ്പമാണ്. 1900ന് ശേഷം ഇന്ത്യയെ ബാധിച്ച ഏറ്റവും ശക്തമായ ഭൂകമ്പം 1950 ഓഗസ്റ്റിൽ ദിബ്രുഗഢിനടുത്ത് 8.6 തീവ്രതയിലുള്ള ഭൂകമ്പമായിരുന്നു. ഈ വര്‍ഷം ആദ്യം ടിബറ്റിലുണ്ടായ വന്‍ ഭൂചലനം ഇന്ത്യയെ അടക്കം ഞെട്ടിച്ചിരുന്നു. റിക്ടര്‍ സ്കേലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ടിബറ്റില്‍ ഉണ്ടായത്. 100ലധികം പേരുടെ മരണത്തിനും ഭൂചലനം കാരണമായി.
ലോകമെമ്പാടും ഓരോ വർഷവും ദശലക്ഷക്കണക്കിന് ഭൂകമ്പങ്ങൾ സംഭവിക്കുന്നു, അവയിൽ മിക്കതും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നതും ശ്രദ്ധേയം. ചില രാജ്യങ്ങളോ പ്രദേശങ്ങളോ അവയുടെ ഭൂപ്രകൃതി കാരണം ഭൂകമ്പ സാധ്യത കൂടുതലാണ്. റോക്കീസ്, ആൻഡീസ് എന്നിവയുൾപ്പെടെ പസഫിക് സമുദ്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള അതിർത്തികൾ, തെക്കുകിഴക്കൻ ഏഷ്യ, കിഴക്കൻ ചൈന, ഹിമാലയം, തെക്കൻ യൂറോപ്പ് എന്നിവ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഇത്തവണ മ്യാൻമറിലെ സാഗിങ് ഫോൾട്ടിൽ ഉണ്ടായ ഭൂകമ്പം ഭൂമിയുടെ ഉപരിതലത്തോട് അടുത്തായിരുന്നുവെന്നും ഇത് തീവ്രമായ ഭൂകമ്പ ആഘാതം സൃഷ്ടിച്ചുവെന്നും വിദഗ്‌ധർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.