17 February 2026, Tuesday

Related news

February 16, 2026
February 15, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026

ഇൻഡോർ ദുരന്തം: മരണസംഖ്യയിൽ ബിജെപി സര്‍ക്കാരിന്റെ ഒളിച്ചുകളി

ഔദ്യോഗിക മരണം എട്ട്; നഷ്ടപരിഹാരം 18 കുടുംബങ്ങൾക്ക് 
Janayugom Webdesk
ഇൻഡോർ
January 8, 2026 9:07 pm

ഇൻഡോറിൽ ജലമലിനീകരണത്തെത്തുടർന്നുണ്ടായ മരണങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പുറത്ത്. മലിനജലം കുടിച്ച് എട്ട് പേർ മാത്രമാണ് മരിച്ചതെന്ന് ഔദ്യോഗികമായി ഹൈക്കോടതിയെ അറിയിച്ച സർക്കാർ, എന്നാൽ 18 കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകിയത് ദുരൂഹത വർധിപ്പിക്കുന്നു. ഇൻഡോറിലെ ഭഗീരത്പുര മേഖലയിൽ കഴിഞ്ഞ ഡിസംബർ അവസാന വാരം മുതലാണ് അതിസാരവും ഛർദ്ദിയും പടർന്നുപിടിച്ചത്. പ്രദേശത്തെ കുടിവെള്ള പൈപ്പ് ലൈനിലേക്ക് അഴുക്കുചാൽ വെള്ളം കലർന്നതാണ് ദുരന്തത്തിന് കാരണമായത്. ഒരു പൊലീസ് ഔട്ട്‌പോസ്റ്റിന് മുകളിൽ നിർമ്മിച്ച ശുചിമുറിയിൽ നിന്നുള്ള മാലിന്യം പൈപ്പിലെ ചോർച്ചയിലൂടെ കുടിവെള്ളത്തിൽ കലരുകയായിരുന്നു. ഇതുവരെ 1,400-ലധികം ആളുകൾക്ക് രോഗബാധ ഏൽക്കുകയും നൂറുകണക്കിന് ആളുകൾ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

ജനുവരി ഏഴിന് കേസ് പരിഗണിച്ച മധ്യപ്രദേശ് ഹൈക്കോടതി സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനമാണ് നടത്തിയത്. മരണസംഖ്യ മറച്ചുവെക്കാൻ ശ്രമിക്കുന്നതായും വികാരരഹിതമായ സമീപനമാണ് സർക്കാരിന്റേതെന്നും കോടതി നിരീക്ഷിച്ചു. മരിച്ചവരുടെ കണക്കെടുക്കുന്നതിലല്ല, ജീവൻ രക്ഷിക്കുന്നതിലാണ് ശ്രദ്ധ എന്ന മുഖ്യമന്ത്രി മോഹൻ യാദവിന്റെ പ്രസ്താവനയും കോടതിയെ ചൊടിപ്പിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളുടെ അഭാവം ചൂണ്ടിക്കാട്ടി മരണസംഖ്യ കുറച്ചുകാണിക്കാനുള്ള നീക്കം ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് ആദ്യം നാല് മരണം മാത്രമാണ് സ്ഥിരീകരിച്ചിരുന്നത്. 

എട്ട് പേർ മരിച്ചതായി പിന്നീട് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പത്ത് മരണങ്ങൾ നടന്നതായി മേയർ പുഷ്യമിത്ര ഭാർഗവ സ്ഥിരീകരിച്ചിരുന്നു. അതേസമയം ആറുമാസം പ്രായമുള്ള കുഞ്ഞടക്കം 17 മുതൽ 20 വരെ ആളുകൾ മരിച്ചതായി പ്രദേശവാസികൾ അവകാശപ്പെടുന്നു. കണക്കുകൾ എട്ട് ആണെങ്കിലും 18 കുടുംബങ്ങൾക്ക് ഇതിനകം സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്, 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.