പഞ്ചാബി ഇൻഫ്ലുവൻസറായ കമൽ കൌർ എന്നറിയപ്പെടുന്ന കാഞ്ചൻ കുമാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം ആദേശ് വർവകലാശാലയുടെ പാർക്കിംഗ് ഏരിയയിൽ നിന്നുമാണ് കാർ കണ്ടെത്തിയത്. ഇവർ ലുധിയാന സ്വദേശിനിയാണ്.
കമലിൻറെ കുടുംബവുമായി സംസാരിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബതിൻഡ സീനിയർ പൊലീസ് സൂപ്രണ്ട് അംനീത് കൊണ്ടാൽ പറഞ്ഞു. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തതായും അദ്ദേഹം പറഞ്ഞു.
മൃതദേഹം അഴുകിയ നിലയിലായിരുന്നു. മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.