
ഒരു ദശാബ്ദം മുമ്പ് രാജ്യത്തുടനീളം നടത്തിയ ആക്രമണത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘം ഉപേക്ഷിച്ച കൂട്ടക്കുഴിമാടത്തിൽ ഇറാഖ് തുറന്ന് പരിശോധന ആരംഭിച്ചു. മൊസൂളിന്റെ തെക്ക് ഭാഗത്തുള്ള അൽ-ഖഫ്‌സയിലെ ഒരു കുഴിയുടെ സ്ഥലം ഖനനം ചെയ്യുന്നതിന് പ്രാദേശിക അധികാരികൾ ജുഡീഷ്യറി, ഫോറൻസിക് അന്വേഷണങ്ങൾ, ഇറാഖിലെ രക്തസാക്ഷികളുടെ ഫൗണ്ടേഷൻ, കൂട്ടക്കുഴിമാടങ്ങളുടെ ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിക്കുന്നുണ്ടെന്ന് ഇറാഖി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മൊസൂളിന് സമീപത്തെ അൽ ഖഫ്സയിലാണ് പരിശോധന ആരംഭിച്ചത്. ഓഗസ്റ്റ് 9നാണ് കൂട്ടക്കുഴിമാടം പരിശോധന ആരംഭിച്ചതെന്നാണ് പരിശോധനാ സംഘത്തിന്റെ തലവൻ അഹമ്മദ് ഖാസി അൽ അസാദി ദി അസോസിയേറ്റഡ് പ്രസിനോട് വിശദമാക്കുന്നത്. തുടക്കത്തിൽ മനുഷ്യാവശിഷ്ടങ്ങളും ഉപരിതല തെളിവുകളും ശേഖരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദ്യ 15 ദിവസത്തെപരിശോധനയ്ക്ക് ശേഷം, ഇരകളുടെ ഉറ്റവരിൽ നിന്ന് ഡിഎൻഎ സാംപിളുകളും ശേഖരിക്കാൻ ആരംഭിച്ചു. ഇറാഖിലും സിറിയയിലും തീവ്രവാദ സംഘടന കൊലപ്പെടുത്തിയെന്ന് കരുതപ്പെടുന്ന ആയിരക്കണക്കിന് ആളുകളുടെ മൃതദേഹങ്ങൾ അടങ്ങിയ നിരവധി കൂട്ടക്കുഴിമാടങ്ങളാണ് ഇതിനോടകം കണ്ടത്തിയത്. ഖനനം കൂടുതൽ കാര്യക്ഷമമാക്കാൻ സൾഫർ വെള്ളവും പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ പ്രത്യേക സഹായം വേണമെന്ന് അൽ-അസാദി വിശദീകരിച്ചു. ഖസ്ഫ “വളരെ സങ്കീർണ്ണമായ ഒരു സ്ഥലമാണ്,” അദ്ദേഹം പറഞ്ഞു.
2017ൽ ഐഎസ് ഭീകരരെ ഇറാഖ് പരാജയപ്പെടുത്തിയാണ് മൊസൂളിലെ വടക്കൻ മേഖല പിടിച്ചെടുത്തത്. തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള അവസാനത്തെ ഭൂമിയായിരുന്നു അത്. നിനെവേയിൽ കാണാതായവരുടെ 70-ലധികം കേസുകളിൽ പ്രവർത്തിച്ച അഭിഭാഷകനായ റബാഹ് നൂറി ആറ്റിയ ആധുനിക ഇറാഖി ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം” എന്നാണ് ഖസ്ഫയെ വിശേഷിപ്പിച്ചതെങ്കിലും ഇറാഖിൽ കണ്ടെത്തിയ ഏറ്റവും വലിയ കൂട്ടക്കുഴിമാടമാണോ ഇതെന്ന് അന്വേഷകർക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഖസ്ഫയിലെ മനുഷ്യാവശിഷ്ടങ്ങളിൽ ഏകദേശം 70% ഇറാഖി സൈന്യത്തിന്റെയും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയുമാണെന്നാണ് കരുതപ്പെടുന്നു. യസീദികൾ ഉൾപ്പെടെയുള്ള മറ്റ് ഇരകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. സ്ത്രീകളെ ബലാത്സംഗം ചെയ്തും നിരവധി ആളുകളെ തലയറുത്തുമായിരുന്നു മേഖലയിലെ ഐഎസ് ഭരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.