ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കശ്മീരില്‍നിന്നുള്ള ദമ്പതികൾ ഡൽഹിയിൽ പിടിയിലായി. ജഹാന്‍സെയ്ബ് സാമി, ഭാര്യ ഹിന്ദ ബഷീര്‍ ബെയ്ഗ് എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംശയകരമായ രേഖകള്‍ പൊലീസ് ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.അഫ്ഗാനിസ്താനിലെ ഖോറോസന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എസ് വിഭാഗവുമായി ബന്ധമുള്ളവരാണ് ഇവരെന്ന് സംശയിക്കുന്നു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് ഓഖ്ലയില്‍നിന്ന് ഇവരെ പിടികൂടിയത്.
Pramod Singh Kushwaha, Delhi Deputy Commissioner of Police (DCP): A couple, Jahanjeb Sami and Hina Bashir Beg linked to Khorasan Module of ISIS apprehended from Jamia Nagar, Ohkla. Couple was instigating anti-CAA protests. https://t.co/eAh5WTY085 pic.twitter.com/NcZUd0LlqJ
— ANI (@ANI) March 8, 2020
പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തില്‍ കൂടുതല്‍പേരെ അണിനിരത്താന്‍ ലക്ഷ്യമിട്ട് ഇവര്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ റിപ്പോര്‍ട്ടുചെയ്തു. കശ്മീരില്‍ നിന്നുള്ള ദമ്പതികള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഡല്‍ഹിയിലെ ജാമിയ നഗര്‍ പ്രദേശത്താണ് താമസിച്ചുവരുന്നത്. ദമ്പതികളുടെ ഒരു സുഹൃത്ത് ഐഎസ് ബന്ധത്തെ തുടർന്ന് ജയിലിലാണെന്ന് ചോദ്യം ചെയ്യലിൽ ജഹാൻ സെയ്ബ് സ്വാമി വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഹിന്ദ ബഷീര്‍ ബെയ്ഗ് സമൂഹമാധ്യമങ്ങളിൽ ഐഎസ് അനുകൂല പോസ്റ്റുകൾ ഇടുന്നു എന്നതിന് തെളിവുകളും ലഭിച്ചിട്ടുണ്ട്.
English Summary: IsIs linked kasmiri couple arrested
You may also like this video