രാജ്യത്ത് കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലും അടച്ചിട്ട സ്റ്റേഡിയത്തിൽ. ശനിയാഴ്ച വൈകിട്ട് 7.30 ന് ഗോവയിലാണ് ആദ്യ മത്സരം. ചെന്നൈയിൻ എഫ്സിയും എടികെയും തമ്മിലാണ് മത്സരം. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താൻ തീരുമാനിച്ചത്.
ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 15 ന് ലക്നൗവിലും 18 ന് കൊൽക്കത്തയിലുമാണ് രണ്ടും മൂന്നും ഏകദിനങ്ങൾ. ഇന്നലെ ധർമ്മശാലയിൽ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഐ പി എൽ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനാണ് തീരുമാനം. ഇക്കാര്യത്തിൽ ശനിയാഴ്ച നടക്കുന്ന ഐപിഎൽ ഭരണസമിതി തീരുമാനമെടുക്കും. ഐപിഎല്ലിൽ വിദേശതാരങ്ങൾ കളിക്കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.
ENGLISH SUMMARY: ISL final in closed stadium
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.