ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തികളെ തെറ്റായി ചിത്രീകരിച്ചതിൽ മാപ്പ് പറഞ്ഞ് ഇസ്രയേൽ. ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കിയുള്ള ഭൂപടം എക്സിൽ ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) പങ്കുവെച്ചത്. ഇതാണ് പിന്നീട് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. തുടർന്ന് തെറ്റുപറ്റിയെന്ന് ഐഡിഎഫ് ക്ഷമാപണം നടത്തിയത്.‘അതിർത്തി കൃത്യമായി ചിത്രീകരിക്കുന്നതിൽ തെറ്റുപറ്റിയത്. ആ പ്രദേശത്തിന്റെയാകെ ചിത്രീകരണമായിരുന്നു പോസ്റ്റ് ചെയ്തത്. ഈ ചിത്രം മൂലമുണ്ടായ പ്രശ്നങ്ങൾക്ക് മാപ്പ് ചോദിക്കുന്നു’- ഐഡിഎഫ് എക്സിൽ കുറിച്ചു.
എന്നാൽ തെറ്റായ ഭൂപടം പങ്കുവെച്ച പോസ്റ്റ് ഇസ്രയേൽസേന ഡിലീറ്റ് ചെയ്തിട്ടില്ല. വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനെതിരെ നടത്തിയ ആക്രമണങ്ങളെ ന്യായീകരിക്കാൻ ഐഡിഎഫ് എക്സിൽ പങ്കുവെച്ച ചിത്രമാണ് വിവാദമായത്. ഇറാൻ ആഗോള ഭീഷണിയാണെന്ന് ആരോപിച്ച് ചുറ്റുമുള്ള രാജ്യങ്ങളെയും ഇസ്രയേൽസേന ഭൂപടത്തിൽ ചൂണ്ടിക്കാട്ടിയത്. ഈ ഭുപടത്തിലാണ് ജമ്മു കശ്മീരിന്റെ ഭാഗങ്ങളെ പാകിസ്ഥാന്റേതാക്കി ചിത്രീകരിച്ചത്. അതേസമയം ഇറാന്റെ ആണവനിലയങ്ങളും സൈനികകേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണപരമ്പര തടരുകയുമാണ് ഇസ്രയേൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.