ബഹിരാകാശത്തേയ്കക് മനുഷ്യനെ അയയ്ക്കുന്നതിനുള്ള ഐഎസ്ആർഒയുടെ ആദ്യഘട്ടം പൂർത്തിയായി. മനുഷ്യനെ അയയ്ക്കാനുള്ള ഐഎസ്ആർഒയുടെ ശ്രമങ്ങളിൽ പങ്കാളിയാകുന്നത് വ്യോംമിത്ര എന്ന ഹ്യൂമനോയിഡ് വിഭാഗത്തിൽപ്പെടുന്ന റോബോ ആണ്. മൃഗങ്ങളെ ഉപയോഗിച്ചുള്ള പരീക്ഷണം നടത്തില്ലെന്ന് ഐഎസ്ആർഒ നേരത്തേ വ്യക്തമാക്കിയിരുന്നു. ബഹിരാകാശത്തെത്തുമ്പോൾ മനുഷ്യ ശരീരത്തിലൂണ്ടാകുന്ന മാറ്റങ്ങൾ വ്യക്തമായി പഠിക്കാൻ വേണ്ടിയാണ് ഹ്യൂമനോയിഡ് റോബോട്ടിനെ ആദ്യം അയയ്ക്കുന്നത്. 2019‑ലെ സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി ഗഗന്യാന് പദ്ധതിയെക്കുറിച്ച് പറഞ്ഞത്.
‘Vyommitra’, the humanoid for #Gaganyaan unveiled; This prototype of humanoid will go as trial before Gaganyaan goes with Astronauts @isro pic.twitter.com/77qpeE7SUw
— DD News (@DDNewslive) January 22, 2020
2021 ഡിസംബറിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ആദ്യഘട്ടം പരിശീലനം ഇന്ത്യയിലും രണ്ടാംഘട്ട പരിശീലനം റഷ്യയിലും നടത്തുമെന്നും ബഹിരാകാശത്ത് ഒരു കൂട്ടം ആളുകളെ അയക്കാനാണ് പദ്ധതിയെന്നും ഇതില്‍ വനിതകള്‍ ഉണ്ടാകുമെന്നും ഐഎസ്ആര്‍ഒ മേധാവി അറിയിച്ചിരുന്നു.ഇതുവരെ ഈ പദ്ധതിക്ക് വേണ്ടി 173 കോടി രൂപ ഐഎസ്ആര്‍ഒ ചിലവാക്കി കഴിഞ്ഞു എന്നാണ് കണക്ക്. ഐഎസ്ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റ് മാര്‍ക്ക് 3 ആയിരിക്കും ശ്രീഹരിക്കോട്ടയില്‍ നിന്നും ബഹിരാകാശ യാത്രികരെ ശൂന്യകാശത്ത് എത്തിക്കാന്‍ ഉപയോഗിക്കുക. വ്യോമോനട്ട്സ് എന്നായിരിക്കും ഇന്ത്യയില്‍ നിന്നും ബഹിരാകാശത്ത് എത്തുന്നവരെ വിളിക്കുക. ഗഗന്യാന് പദ്ധതിക്ക് സാങ്കേതികമായ സഹായങ്ങള്‍ ലഭിക്കുന്നതിന് റഷ്യയുമായി ഐഎസ്ആര്‍ഒ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
English Summary: Isro will send humanoid vyommitra in to space first
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.