
ഭൗമനിരീക്ഷണ രംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കമിട്ട്, ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത സംരംഭമായ അത്യാധുനിക ഉപഗ്രഹം എൻ ഐ സാർ (NISAR) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് ഐ എസ് ആർ ഒയുടെ അഭിമാനമായ ജി എസ് എൽ വി-എഫ്16 റോക്കറ്റാണ് എൻ ഐ സാർ സാറ്റലൈറ്റുമായി കുതിച്ചുയർന്നത്. ഐ എസ് ആർ ഒയുടെ എസ് ബാൻഡ് റഡാറും നാസയുടെ എൽ ബാൻഡ് റഡാറുമാണ് നൈസാറിലുള്ളത്. രണ്ട് സാർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമായ എൻ ഐ സാറിന് 13,000 കോടി രൂപയിലേറെയാണ് ആകെ ചെലവ്. 2,400 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഭൂമിയിൽ നിന്ന് 747 കിലോമീറ്റർ അകലത്തിലൂടെ ഭ്രമണം ചെയ്യും. പ്രകൃതി ദുരന്ത മുന്നറിയിപ്പുകൾ നൽകാനും, ദുരന്ത നിവാരണത്തിനും, കാലാവസ്ഥാ നിരീക്ഷണത്തിനും, കാർഷിക മേഖലയിലും എൻ ഐ സാറിൽ നിന്നുള്ള വിവരങ്ങൾ ഏറെ സഹായകമാകും. പന്ത്രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ഭൂമിയിലെ ഓരോ ഇഞ്ചും എൻ ഐ സാർ സാറ്റലൈറ്റിലെ റഡാറുകൾ സൂക്ഷ്മമായി പകർത്തും. നിസാർ ശേഖരിക്കുന്ന വിവരങ്ങൾ പൊതു ഉപയോഗത്തിനായി ഐ എസ് ആർ ഒയും നാസയും സൗജന്യമായി ലഭ്യമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.