ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിലുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ പൊലീസിന്റെ ഇടപെടലെന്ന് ആരോപണം. ബസുകൾ കത്തിച്ചത് പൊലീസുകാരാണെന്നാണ് ആരോപണം.
പൊലീസുകാരുടെ ദൃശ്യങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊലീസുകാര്‍ തന്നെയാണ് വാഹനങ്ങളുടെ നേര്‍ക്ക് അക്രമം നടത്തുകയും അവ കത്തിക്കുകയും ചെയ്തതെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന ചില ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
കന്നാസുകളില്‍ മണ്ണണ്ണ നിറച്ചെത്തിയ പൊലീസ് സ്റ്റേറ്റ് ബസുകള്‍ക്ക് മേല്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. സമരം ചെയ്തിരുന്ന വിദ്യാര്‍ഥികള്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Why Delhi Police is throwing fuel in the bus? The plan is to blame jamia students turning violent and shoot them?? pic.twitter.com/LwzyUEbTIa
— Dhiraj (@AAPlogical) December 15, 2019
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.