പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ജമ്മുകശ്മീര്‍ നിയമസഭാ ഏകകണ്ഠമായി പ്രമേയം പാസാക്കി. സാമുദായിക ഐക്യം തകര്‍ക്കാനും പുരോഗതി തടയാനുള്ള ദുഷ്ട പദ്ധതികളെ പരാജയപ്പെടുത്താന്‍ ദൃഢനിശ്ചയത്തോടെ പോരാടും. പ്രത്യേക നിയമസഭാ സമ്മളനത്തില്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയാണ് പ്രമേയം അവതരിപ്പിച്ചത്.
ജമ്മു കശ്മീരിലെ ക്രമസമാധാനം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പരിധിയിലല്ലെങ്കിലും വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനാകാത്തതിന്റെ ഉത്തരവാദിത്വമേറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. പഹൽഗാം ആക്രമണം സംസ്ഥാനപദവി ആവശ്യപ്പെടാനുള്ള അവസരമായി ഉപയോഗിക്കില്ല.
രാജ്യമാകെ ഈ ആക്രമണം ബാധിച്ചു. ഉറ്റവരെ നഷ്ടമായവരോട് മാപ്പുചോദിക്കാന്‍ വാക്കുകളില്ല. എന്നാൽ നിരവധി വര്‍ഷത്തിനുശേഷം എല്ലാവരും ഒറ്റക്കെട്ടായുള്ള പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ചു. അത് ഒരു രാഷ്ട്രീയപാര്‍ടിയോ സംഘടനയോ സംഘടിപ്പിച്ചതല്ല. അത് ജനങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് നേരിട്ടുവന്നതാണ്.’ അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.