24 April 2024, Wednesday

Related news

March 1, 2024
January 22, 2024
January 22, 2024
January 21, 2024
January 21, 2024
January 19, 2024
January 10, 2024
January 9, 2024
December 1, 2023
November 2, 2023

‘ജനയുഗം’ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം: കാനം

Janayugom Webdesk
കൊല്ലം
August 16, 2021 10:06 pm

ജനയുഗം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും ജനയുഗം ചീഫ് എഡിറ്ററുമായ കാനം രാജേന്ദ്രന്‍. ജനയുഗം ആര്‍ക്കൈവ്സിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തെ തൊഴിലാളികളുടെ സമരം എങ്ങനെയാണ് വളര്‍ന്ന് വികസിച്ച് മുന്നോട്ടുപോയത്, ശക്തമായ ഒരു പ്രസ്ഥാനമായി തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് മാറാന്‍ കഴിഞ്ഞത്, സ്വാതന്ത്ര്യത്തിനുശേഷം അവരുടെ ശക്തി വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞത് എന്നതിനെല്ലാം നേര്‍സാക്ഷിയാകാന്‍ ജനയുഗത്തിന് കഴിഞ്ഞു. ഇതിന്റെയൊക്കെ തുടിക്കുന്ന താളുകള്‍ ജനയുഗത്തിന്റെ പഴയ ലക്കങ്ങളില്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. ഇതൊക്കെ ഡിജിറ്റലൈസ് ചെയ്യാന്‍ മാത്രമല്ല, അതിന്റെ പഴമയോടുകൂടി ആര്‍ക്കൈവ്സില്‍ സൂക്ഷിക്കുവാനും ജനയുഗം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജനയുഗത്തിന്റെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ച വ്യക്തിയാണ് കാമ്പിശേരി കരുണാകരനെന്നും കാനം അനുസ്മരിച്ചു.

ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുസമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ഓണ്‍ലൈനില്‍ സി അച്യുതമേനോന്‍ സ്മാരക പ്രഭാഷണം നടത്തി. സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ജി ലാലു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേല്‍, സിപിഐ സിറ്റി കമ്മിറ്റി സെക്രട്ടറി അഡ്വ. എ രാജീവ് എന്നിവര്‍ പങ്കെടുത്തു. ജനയുഗം ജനറല്‍ മാനേജര്‍ സി ആര്‍ ജോസ്‌പ്രകാശ് സ്വാഗതവും റസിഡന്റ് എഡിറ്റര്‍ പി എസ് സുരേഷ് നന്ദിയും പറഞ്ഞു.

Eng­lish sum­ma­ry; ‘Janayugam’ Text­book for Polit­i­cal Stu­dents: Kanam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.