എങ്ങോ മറഞ്ഞുപോയ്
നീ എന്ന വാർത്തയും
ഏറെക്കഴിഞ്ഞല്ലോ ഞാനറിഞ്ഞു
ഇടനെഞ്ചിനുള്ളിലെ ദ്രുതതാളമെല്ലാം
തെല്ലിടയങ്ങു നിലച്ചപോലെ
അറിയാതെ നിറഞ്ഞൊരെൻ
മിഴികൾ തൻ ഭാരം പിടിവിട്ടു
താഴേക്കടർന്നു വീണു.
മിന്നൽപ്പിണർ പോലെ
പാഞ്ഞു പോകുന്നിതാ
കാണുന്ന കാഴ്ചകൾ
കാണാത്ത കാഴ്ചകൾ
അറിഞ്ഞതില്ലേതുമേ
ഞാൻ അറിഞ്ഞതില്ല
ഇത്രമേൽ
നീയെന്നെ കരുതിയെന്ന്.
ആരായിരുന്നു ഞാൻ
നിനക്കാരായിരുന്നു ഞാൻ
ഓർമ്മതൻ ചെപ്പിൽ
പരതിനോക്കി
വിങ്ങുന്ന ഹൃദയവും
നിറയുന്ന മിഴികളും
എന്തോ പറയാനായി
വെമ്പിനിന്നു പക്ഷെ
ഇപ്പോഴുമറിയില്ലെനിക്ക്
ആരായിരുന്നു നീ
എനിക്കാരായിരുന്നു നീ.
ചോദ്യങ്ങളില്ലാതെ
ഉത്തരമില്ലാതെ
കാലം കടന്നെത്ര
പോയെന്നാലും
മായാതെ മറയാതെ
നിറ പുഞ്ചിരിയോടെ
എന്നുമെന്നുള്ളിൽ
നിറഞ്ഞു നിൽക്കും
നീ എന്നുമെന്നുള്ളിൽ
നിറഞ്ഞു നിൽക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.