അസമില്‍ ജാപ്പനീസ് മസ്തിഷ്ക ജ്വരം ബാധിച്ച് എട്ട് പേർ മരിച്ചു. 82 ഓളം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. നാഷണൽ ഹെൽത്ത് മിഷനാണ് (എൻഎച്ച്എം) ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് ജില്ലാ റാപ്പിഡ് റെസ്‌പോൺസ് ടീമുകളെ (ഡിആർആർടി) രൂപീകരിക്കാനും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ജാപ്പനീസ് മസ്തിഷ്ക ജ്വരവും മലേറിയയും അസമിൽ എല്ലാവര്‍ഷവും നിരവധിയാളുകളെയാണ് കൊന്നുക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ജാപ്പനീസ് മസ്തിഷ്ക ജ്വരം ബാധിച്ച് വടക്കുകിഴക്കൻ സംസ്ഥാനത്ത് 40 മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.
English Summary: Japanese fever also spreads: eight deaths reported, 82 patients under treatment
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.