അമൂല്യമായ ചരിത്ര സൂക്ഷിപ്പുകളുള്ള ഫറോക്ക് ടിപ്പു സുൽത്താൻകോട്ട ചരിത്ര സ്മാരകമായി സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ടിപ്പുക്കോട്ട സന്ദർശിക്കാൻ ഫറോക്കിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം കോട്ടയിലെത്തിയ അദ്ദേഹം പഴയ ബംഗ്ലാവ്, ഭീമൻ കിണർ, ഭൂഗർഭ അറ, കൊത്തളം ഇവയെല്ലാം നിരീക്ഷിച്ചു.
‘രാജ്യവും ലോകവും അറിയേണ്ട സൂക്ഷിപ്പുകൾ ഇവിടെയുണ്ട്. ടിപ്പുക്കോട്ടയുടെ സംരക്ഷണം സംസ്ഥാന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തുകയും നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തതാണ്. കോടതിയിൽ വ്യവഹാരം നടക്കുകയാൽ അതു മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല. ഇപ്പോൾ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കോട്ട പുരാവസ്തുവകുപ്പ് ഏറ്റെടുക്കുകയും പര്യവേക്ഷണവും ഉത്ഖനനവും നടത്തുകയും ചെയ്യുകയാണ്.
’ പര്യവേക്ഷണത്തിൻ്റെ റിപ്പോർട്ട് കോടതിയിൽ കൃത്യസമയത്തു സമർപ്പിക്കുമെന്നും കോടതിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ഭാവി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വി കെ സി മമ്മദ് കോയ എം എൽ എ, നഗരസഭാദ്ധ്യക്ഷ കെ കമറു ലൈല, ഡപ്യൂട്ടി ചെയർമാൻ കെ ടി അബ്ദുൽ മജീദ്, സി പി ഐ ജില്ലാക്കമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ, പി ആസിഫ്, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ കെ കൃഷ്ണ രാജ്, കോട്ട സംരക്ഷണ സമിതി ചെയർമാൻ ജയശങ്കർ കളിയൻകണ്ടി തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
English summary; kadannappalli ramachandran farock tippuquota statement
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.