12 April 2024, Friday

കാണാമറയത്ത്

ജയപ്രകാശ് എറവ്
June 5, 2022 7:17 am
രിമഷിയാൽ
വാലിട്ട് കണ്ണെഴുതി
നെറ്റിയിൽ സിന്ദൂരതിലകം ചാർത്തി
കാച്ചെണ്ണ മണമൂറും
കാർകൂന്തൽ മെടഞ്ഞിട്ട്
മുല്ലപ്പൂ ചാർത്തി
വാൽക്കണ്ണാടി നോക്കി
വൃശ്ചികപ്പൂനിലാവിനോട് കിന്നരിച്ച്
കാത്തിരിപ്പാരെ നീ വെൺചന്ദ്രികേ...!
മാറത്ത് ചാർത്തിയ കല്ല് മാല
പാലൊളി പുഞ്ചിരി തൂകി നിന്നു
താരകപൂച്ചിരി ചുണ്ടിലൂറി
പടി കടന്നെത്തുന്ന മാരനെ -
പുൽകിടാൻ
നേരമെത്രയായ് കാത്തിരിപ്പൂ 
തൊടിയിലെ പൂമൊട്ടൊന്നൊളിഞ്ഞു നോക്കി, 
രാപ്പക്ഷിയേതൊ ഈണമിട്ടു 
വിജനമാം വീഥിയ്ക്ക് പൊൻപ്രഭ ചാർത്തി
പാലൊളി ചന്ദ്രിക നിറഞ്ഞുനിന്നു 
പാരിജാത പൂമണം
പേറിയെത്തും
കുളിർക്കാറ്റ് വന്നൊന്ന് തഴുകി നിന്നു, 
കാത്തു കാത്തുന്മേഷം കൊഴിഞ്ഞിടുന്നു
കണ്ണിലുറക്കം പതുങ്ങി നിൽക്കെ
ഉൾത്തുടിപ്പാൽ കൺതടം വിറച്ച്
കാത്തിരിപ്പിൻ വിരസത
തൻ വിതുമ്പലിൽ നിന്നൊരായിരം
കണ്ണീർക്കണങ്ങൾ പെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.