കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ്ക്കിടെ കന്നഡ സീരിയൽ നടി ചേതന രാജ് മരണപ്പെട്ട സംഭവത്തിൽ കോസ്മെറ്റിക്സ് ക്ലിനിക്കിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് കണ്ടെത്തൽ. പ്ലാസ്റ്റിക്ക് സർജറി നടത്തിയത് നിയമവിരദ്ധമായാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ചേതന രാജ് മരിച്ചത്. പ്ലാസ്റ്റിക് സർജറിക്ക് വിധേയയായതിനെ തുടർന്നാണ് മരിച്ചത്. എന്നാൽ ഷെട്ടീസ് കോസ്മെറ്റിക്സ് ക്ലിനിക്കിന് സൗന്ദര്യവർദ്ധക ശസ്ത്രക്രിയ നടത്താൻ ആവശ്യമായ അനുമതിയില്ലെന്ന് ബംഗളുരു ജില്ലാ ഹെൽത്ത് ഓഫീസർ സ്ഥിരീകരിച്ചു. വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.
ചേതന രാജിൻറെ മരണത്തിന് പിന്നാലെ ഷെട്ടീസ് ക്ലിനിക് പൂട്ടിയ നിലയിലാണ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അടക്കം ക്ലിനിക്കിലെ ജീവനക്കാരെല്ലാം ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.
English summary;Kannada actor’s plastic surgery was illegal, clinic had no licence
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.