രാജ്യത്തെ മൊബൈല്‍ ഉടമകളായ സ്ത്രീകളുടെ എണ്ണത്തില്‍ സംസ്ഥാനം മുന്നില്‍ . കേരളത്തിലെ 85 ശതമാനം സ്ത്രീകള്‍ക്കും മൊബൈല്‍ ഫോണ്‍ സ്വന്തമായുള്ളതായാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ശതമാനക്കണക്ക് അനുസരിച്ച് നാലാം സ്ഥാനത്താണ് കേരളം. ഗോവയും ലഡാക്കുമാണ് ഇക്കാര്യത്തിൽ മുന്നിൽ.
അവിടെ 92 ശതമാനം വീതം സ്ത്രീകൾക്കും മൊബൈൽ ഫോണുകളുണ്ട്. മിസോറം (88.5) ആണ് കേരളത്തിനു തൊട്ടുമുന്നിൽ. 39 ശതമാനവുമായി ഛത്തീസ്ഗഢാണ് ഏറ്റവും പിന്നിൽ.രാജ്യത്ത് മൊബൈൽ ഫോൺ സ്വന്തമായുള്ള സ്ത്രീകളിൽ 78.4 ശതമാനവും സ്മാർട്ട് ഫോണുകളാണ് ഉപയോഗിക്കുന്നത്. സ്മാർട്ട്‌ഫോൺ സ്വന്തമായുള്ള സ്ത്രീകൾ ഡൽഹിയിലാണ് കൂടുതലുള്ളത്, 91.1 ശതമാനം. ഗോവ (89.9), മിസോറം (89), മണിപ്പുർ (88) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപുറകിൽ. പുതുച്ചേരിയിലാണ് (62.8 ശതമാനം) ഏറ്റവും കുറവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.