കേരളത്തിൻറെ വികസന നേട്ടങ്ങളിൽ കിഫ്ബിയുടെ പങ്ക് വളരെ വലുതാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കേരളത്തിൻരെ സാമ്പത്തിക സാമൂഹിക പുരോഗതിയുടെ ഹൃദയതാളമാണ് കിഫ്ബിയെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വഴി പ്രാവർത്തികമായ എല്ലാ പ്രവർത്തനങ്ങളും കേരളത്തിന് അനിവാര്യമാണെന്ന് എല്ലാവരും അംഗീകരിച്ചിരിക്കുകയാണ്. സാധാരണക്കാർ മുതൽ ഉന്നത സ്ഥാനത്തുള്ളവർ വരെ കിഫ്ബി എന്നുരുവിടുന്ന വർത്തമാന കാലമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അടിസ്ഥാന വികസനത്തിന് കിഫ്ബി മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ രജിസ്ട്രേഷൻ മേഖലയിൽ കിഫ്ബിയുടെ കൈത്താങ്ങ് ഏറെയാണ്. ഇതിൽ എടുത്തുപറയേണ്ട ഒന്ന് മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസ് ആണ്. അത്യാധുനിക സൌകര്യങ്ങളോട് കൂടിയാണ് മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസ് പുനർനിർമ്മാണം നടത്തിയത്. ഒരു കോടി രൂപയാണ് കിഫ്ബി ഇതിനായി അനുവദിച്ചത്.
അദ്ദേഹത്തിൻറെ മണ്ഡലമായ കണ്ണൂരിലും കിഫ്ബി നൽകിയ വികസന പ്രവർത്തനങ്ങളെപ്പറ്റിയും മന്ത്രി വിശദീകരിച്ചു. കണ്ണൂരിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും കിഫ്ബി നടപ്പിലാക്കിയ പദ്ധതികൾ കണ്ണൂരിൻറെ മുഖച്ഛായ മാറ്റിയതായും കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.