കൊച്ചി പുറംകടലിൽ കപ്പൽ അപകടത്തിൽപ്പെട്ട് കണ്ടെയ്നറുകൾ കടലിൽ വീണ സംഭവത്തിൽ സർക്കാരിനോട് വിശദാംശങ്ങൾ തേടി ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങൾ പൊതുമധ്യത്തിലുണ്ടോയെന്ന് കോടതി ചോദിച്ചു. അപകടത്തിൻ്റെ വ്യാപ്തിയും ആഘാതവും സംബന്ധിച്ച വിശദമായ വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു. സമുദ്ര തീരദേശ ആവാസ വ്യവസ്ഥയെ അപകടം എങ്ങനെ ബാധിച്ചിട്ടുണ്ടെന്നും, കപ്പലിലുണ്ടായിരുന്ന കാർഗോ വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ നടപടി ആരംഭിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും പരിഗണിക്കും.
മെയ് 25‑നാണ് കപ്പൽ അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട കപ്പലിൽ 643 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ എത്രയെണ്ണം കടലിൽ വീണുവെന്ന് ഇപ്പോഴും നിശ്ചയമില്ലെങ്കിലും, നൂറിനടുത്ത് കണ്ടെയ്നറുകൾ വീണിട്ടുണ്ടാകാമെന്നാണ് നിഗമനം. കേരളത്തിൻ്റെ വിവിധയിടങ്ങളിലായി ഇതുവരെ 59 കണ്ടെയ്നറുകളാണ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം, തീരത്തടിഞ്ഞ 44 കണ്ടെയ്നറുകളിൽ 27 എണ്ണം കൊല്ലം പോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ടെത്തിയ 28 കണ്ടെയ്നറുകളും ശൂന്യമായിരുന്നു. നാല് കണ്ടെയ്നറുകളിലെ വസ്തുക്കൾ പരിശോധിക്കാനായി മാറ്റിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.