
പാൽ നിലാവ് പെയ്യും രാവിൽ
നീ നടന്നു വന്നാൽ
വേണു നാദമായ് ഞാൻ
നിന്റെ ചുണ്ടിലൂറി നില്‍ക്കാം
താരകങ്ങളപ്പോൾ
താനെ മണ്ണിൽ വന്നിറങ്ങും
പാട്ടുപാടിയാടും
നിന്റെ സഖികളായ് മാറും
എൻ കരൾക്കാമ്പിൽ
സ്വപ്നക്കൂടുവച്ചുവളെ
നീ നടന്ന വഴിയിൽ
മുല്ല പൂത്തുലഞ്ഞുവല്ലോ
നീ തുഴഞ്ഞവഞ്ചി
എന്റെ കടവിൽ വന്നപ്പോൾ
പ്രണയമഴചൊരിയാൻ
വാനം ഇടിമുഴക്കിയല്ലോ
നാട്ടിലായാലും പെണ്ണേ
കാട്ടിലായാലും
രാമനൊപ്പമാണേ സീത
രാമനൊപ്പമാണേ
താരമായാലും പെണ്ണേ
ചാരമായാലും
രാമനൊപ്പമാണേ
സീത രാമനൊപ്പമാണേ
എത്ര ഗോപികമാർ
ചുറ്റും പാടിയാടിയിട്ടും
കൃഷ്ണഹൃദയത്തിൽ
പാവംരാധമാത്രമല്ലോ
വെറുതെയാണേലും നീ-
രമണനാക്കരുതേ
പാഴ്മുളം തണ്ടായെന്നേ
പുഴയിലെറിയരുതേ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.