അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച 13-ാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയറ്റർ ദുബായ് ഇന്റർനാഷണൽ അവതരിപ്പിച്ച ‘ജീവന്റെ മാലാഖ’ മികച്ച നാടകമായും ജീവന്റെ മാലാഖ സംവിധാനം ചെയ്ത ഒ ടി ഷാജഹാനെ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.
അഭിമന്യു വിനയകുമാർ സംവിധാനം ചെയ്ത് മാസ് ഷാർജ അവതരിപ്പിച്ച ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ രണ്ടാം സ്ഥാനം നേടിയപ്പോൾ ശ്രീജിത്ത് രമണന്റെ സംവിധാനത്തിൽ ശക്തി തിയറ്റേഴ്‌സ് അബുദാബി അവതരിപ്പിച്ച ‘അബദ്ധങ്ങളുടെ അയ്യരുകളി’ യും എമിൽ മാധവിയുടെ സംവിധാനത്തിൽ ദുബൈ അൽഖൂസ് തിയറ്റർ അവതരിപ്പിച്ച ‘രാഘവൻ ദൈ‘യും മൂന്നാം സ്ഥാനം പങ്കിട്ടു.
ഫെമിനിസ്റ്റ് മാനിഫെസ്റ്റോ സംവിധാനം ചെയ്ത അഭിമന്യു വിനയകുമാർ മികച്ച രണ്ടാമത്തെ സംവിധായകനായും ജീവന്റെ മാലാഖയിൽ ഫൈസൽ എന്ന കഥാപാത്രത്തിന് ജീവൻ പകർന്ന ഡോ. ആരിഫ് കണ്ടോത്തിനെ മികച്ച നടനായും രാഘവൻ ദൈയിലെ അഭിനയത്തിന് ദിവ്യ ബാബുരാജിനെ മികച്ച നടിയായും ഫെമിനിസ്റ്റ് മാനിഫെസ്റ്റോയിലെ അഭിനയത്തിന് സാക്ഷിത സന്തോഷിനെ മികച്ച ബാലതാരമായും തെരഞ്ഞെടുത്തു.നീലപ്പായസത്തിലെ അഭിനയത്തിന് ബാബുസ് ചന്ദനക്കാവ് മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഫെമിനിസ്റ്റ് മാനിഫെസ്റ്റോയിൽ വിവിധ കാഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന മിനി അൽഫോൻസായെ രണ്ടാമത്തെ നടിയായും അമയ ജയചന്ദ്രനെ രണ്ടാമത്തെ ബാലതാരമായും തെരഞ്ഞെടുത്തു. ജോസ് കോശി (പ്രകാശവിതാനം — ഫെമിനിസ്റ്റ് മാനിഫെസ്റ്റോ), ക്ലിന്റ് പവിത്രൻ (ചമയം — അബദ്ധങ്ങളുടെ അയ്യരുകളി, നീലപ്പായസം, ഫെമിനിസ്റ്റ് മാനിഫെസ്റ്റോ), അനിത ശ്രീജിത്ത്, സുമ വിപിൻ (വസ്ത്രാലങ്കാരം — അബദ്ധങ്ങളുടെ അയ്യരുകളി), വിജു ജോസഫ് (പശ്ചാത്തല സംഗീതം — ജീവന്റെ മാലാഖ), അലിയാർ അലി (രംഗവിതാനം — ജീവന്റെ മാലാഖ) എന്നിവർക്കായിരുന്നു മറ്റു അവാർഡുകൾ. നാടകോത്സവത്തോടനുബന്ധിച്ച് നടന്ന ഏകാങ്ക നാടകരചന മത്സരത്തിൽ സേതുമാധവൻ പാലാഴി സമ്മാനാർഹനായി.
ഒരു മാസം നീണ്ടു നിന്ന നാടകോത്സവത്തില്‍ ഒൻപത് നാടകങ്ങളാണ് രംഗത്തുണ്ടായിരുന്നത്. വിധികർത്താക്കളായ ഡോ. രാജ വാര്യർ, കെ എ നന്ദജൻ എന്നിവർ നാടകങ്ങളുടെ വിശദമായ അവലോകനം നടത്തി. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ ക. ബീരാൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥി ആയിരുന്നു.സെന്റർ ഫൈനാൻസ് കമ്മിറ്റി ചെയർമാൻ അഡ്വ . അൻസാരി സൈനുദ്ധീൻ, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി വി സുരേഷ്‌കുമാർ,ഐ എസ് സി വൈസ് പ്രസിഡന്റ് സുജിത്. സാഹിത്യ വിഭാഗം സെക്രട്ടറി നാസർ വിലഭാഗം, വേദ ആയുർവേദിക് മെഡിക്കൽ സെന്റർ മാനേജിങ്ങ് ഡയറക്ടർ റിജേഷ്, ഇവർ സേഫ് ഫയർ ആന്റ് സേഫ്റ്റി മാനേജിങ്ങ് ഡയറക്ടർ എം കെ സജീവൻ, സെന്റർ വനിതാ വിഭാഗം ആക്ടിങ്ങ് കൺവീനർ രജിത വിനോദ്, ബാലവേദി പ്രസിഡന്റ് മനസ്വിനി വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ വിധിപ്രഖ്യാപനം നടത്തി. കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.