ഭൂമിതര്‍ക്കത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ ആദിവാസി സ്ത്രീയെ തീകൊളുത്തിയ സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. പ്രതാപ് ധാക്കദ് (35), ശ്യാം ധാക്കദ് (35), ഹനുമത് ധാക്കദ് (25), അവന്തി ബായി (50), സുദാമ ബായി (35) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്‌ച ഉച്ചയ്‌ക്കാണ് ഗുണ ജില്ലയിലെ ധനോറിയയിൽ അർജുൻ സഹരിയയുടെ ഭാര്യ രാംപ്യാരി ബായി (45)ക്കുനേരെ അക്രമമുണ്ടായത്.
ശനിയാഴ്‌ച ഉച്ചയ്‌ക്കാണ് ഗുണ ജില്ലയിലെ ധനോറിയയിൽ അർജുൻ സഹരിയയുടെ ഭാര്യ രാംപ്യാരി ബായിയെ തീകൊളുത്തിയത്. ഇവർ ഭോപാലിലെ ഹമീദിയ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്‌തിട്ടില്ല. അക്രമത്തിന്റെ ദൃശ്യം പ്രതികൾ തന്നെ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പൊലീസ് കേസുടുത്തു അന്വേഷിക്കുകയായിരുന്നു.
English Summary:land dispute The young woman was burnt alive
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.